Latest NewsNewsIndiaCrime

മകളെ കൊന്നു: പിടിക്കപ്പെടാതിരിക്കാന്‍ തന്റെ വ്യാജ മരണം സൃഷ്ടിച്ചു, തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ഭാര്യയോട് മൃതദേഹം ഭര്‍ത്താവിന്റേതാണെന്ന് തിരിച്ചറിയണമെന്ന് പ്രതി നിര്‍ദ്ദേശവും നല്‍കിയിരുന്നു

ഗാസിയാബാദ്: മകളെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നിര്‍മാണ തൊഴിലാളിയെ കൊലപ്പെടുത്തി വ്യാജ മരണം സൃഷ്ടിച്ച മുപ്പത്താറുകാരന്‍ അറസ്റ്റില്‍. സുദേഷ് കുമാര്‍, കൊലപാതകത്തിന് കൂട്ടുനിന്ന ഭാര്യ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി ഡോമന്‍ രവിദാസ് ആണ് കൊല്ലപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം രൂപ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹത്തിന്റെ മുഖം കരിച്ച് റോഡരികില്‍ തള്ളി.

Read Also : ഡി.ടി.പി ഓപ്പറേറ്റര്‍ ഒഴിവ്

പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തിയ കേസില്‍ 2018ല്‍ അറസ്റ്റിലായ സുദേഷ് കുമാര്‍ പരോളിലിറങ്ങി വ്യാജ മരണം സൃഷ്ടിക്കുകയായിരുന്നു. വീടിന്റെ അറ്റക്കുറ്റപ്പണി നടത്താനെന്ന വ്യാജേന മൂന്ന് തൊഴിലാളികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നോട് രൂപസാദൃശ്യം തോന്നുന്ന ഒരാളെ തെരഞ്ഞെടുക്കുകയായിരുന്നു. നവംബര്‍ 19ന് വൈകിട്ട് ഡോമന്‍ രവിദാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി. രവിദാസ് മദ്യലഹരിയിലായതോടെ സുദേഷ് മരക്കട്ടിലിന്റെ കാല്‍ ഉപയോഗിച്ച് അടിച്ചുകൊല്ലുകയായിരുന്നു. പിന്നീട് പേപ്പര്‍ കത്തിച്ച് മുഖം കരിക്കുകയും സുദേഷിന്റെ ആധാര്‍ കാര്‍ഡ് രവിദാസിന്റെ പോക്കറ്റില്‍ വയ്ക്കുകയും ചെയ്തു.

ഭാര്യയോട് മൃതദേഹം ഭര്‍ത്താവിന്റേതാണെന്ന് തിരിച്ചറിയണമെന്ന് പ്രതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതുസരിച്ച് ഭാര്യ മൃതദേഹം തിരിച്ചറിഞ്ഞു. രവിദാസിന്റെ മൃതദേഹം സൈക്കിളില്‍ കയറ്റി കൊണ്ടുപോയി പ്രതി തുറസായ സ്ഥലത്ത് ഉപേക്ഷിച്ചു. മൃതദേഹത്തില്‍ നിന്ന് സുദേഷിന്റെ ആധാര്‍കാര്‍ഡ് കിട്ടിയെങ്കിലും പൊക്കവ്യത്യാസം പൊലീസില്‍ സംശയം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സുദേഷിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. രവിദാസിനെ കൊല്ലാന്‍ ഉപയോഗിച്ച വടിയും സൈക്കിളും പൊലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button