ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്-ചൈന ഭീഷണികള്‍ നേരിടാന്‍ പിനാക റോക്കറ്റ് ലോഞ്ചറിന്റെ ആക്രമണ പരിധി 75 കിലോ മീറ്ററായി ഇന്ത്യ വര്‍ദ്ധിപ്പിച്ചു. ആക്രമണപരിധി 60 കിലോമീറ്ററില്‍നിന്ന് 75 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ച് പിനാക റോക്കറ്റ് വ്യൂഹത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം വിജയകരമായതോടെ പരിഷ്‌ക്കരിച്ച പതിപ്പും അധികം വൈകാതെ സൈന്യത്തിന് ലഭിക്കും.
Read Also : ‘ജഡ്ജസ് പ്ലീസ് നോട്ട്, വാര്യംകുന്നൻ നമ്പർ ത്രീ ഓൺ സ്റ്റേജ്’: ട്രോളി ശങ്കു ടി ദാസ്
രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ നടന്ന പരീക്ഷണത്തില്‍ വിവിധ ദൂരങ്ങളിലേക്കായി 24 റോക്കറ്റുകള്‍ വിജയകരമായി തൊടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂട്ടത്തോടെയുള്ള റോക്കറ്റ് ആക്രമണത്തിലൂടെ ശത്രുനിരയില്‍ 44 സെക്കന്‍ഡിനുള്ളില്‍ 7 ടണ്‍ സ്ഫോടകവസ്തു വര്‍ഷിക്കാന്‍ പിനാകയ്ക്കു കഴിയും.
അതിര്‍ത്തിയില്‍ ചൈന, പാക്ക് ഭീഷണികള്‍ നേരിടുന്നതിന് പിനാക സേനയ്ക്കു കരുത്തേകും. ഡിആര്‍ഡിഒ, പൂനെയിലെ ആര്‍മമെന്റ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറി, സ്വകാര്യ കമ്പനികളായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റാ പവര്‍ എന്നിവ ചേര്‍ന്നാണു പിനാക റോക്കറ്റ് വികസിപ്പിച്ചത്.
അതേസമയം, പിനാക ഇആര്‍ പരീക്ഷണ വിജയത്തില്‍ പാലക്കാട് കഞ്ചിക്കോട്ടെ ബെമ്ല് യൂണിറ്റിനും അഭിമാനിക്കാം. പരീക്ഷണത്തിനു വേണ്ട 6 ട്രക്കുകള്‍ ഇവിടെയാണു നിര്‍മ്മിച്ചത്. ഇവ ടാറ്റാ പവര്‍, എല്‍ ആന്‍ഡ് ടി എന്നിവയ്ക്കു കൈമാറി. റോക്കറ്റ് വിക്ഷേപിക്കാനാവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഇനി ഈ കമ്പനികളായിരിക്കും.
Post Your Comments