തിരുവനന്തപുരം: യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലെ രഞ്ജിത്താണ് പിടിയിലായത്. സുധീഷിനെ കൊലപ്പെടുത്താന്‍ സഹായിച്ച മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സുധീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും.
Read Also : ‘യു.എസ് നിർമിത ആയുധങ്ങൾ അതിർത്തിയിൽ വിന്യസിക്കുന്നു’ : റഷ്യയ്ക്ക് താക്കീതു നൽകി ഉക്രൈൻ
ഇന്നലെയായിരുന്നു അക്രമി സംഘം സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിയത്. പകതീരാതെ വെട്ടിയെടുത്ത കാല്‍ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശരീരം മുഴുവന്‍ വെട്ടേറ്റ സുധീഷ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു.
ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലുള്ള വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments