Latest NewsIndia

തനിക്കായി വെച്ച കസേര മാറ്റി തൊഴിലാളികൾക്കൊപ്പമിരുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വാരണാസിയുടെ മണ്ണും മനസ്സും തൊട്ടറിഞ്ഞുള്ള തീർത്ഥാടനമായിരുന്നു നരേന്ദ്ര മോദി നടത്തിയത്.

ഡല്‍ഹി: ഇന്നത്തെ കാലത്ത് മറ്റെല്ലാ നേതാക്കളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യത്യസ്തനാണെന്ന് പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.
തനിക്കായി വെച്ചിരുന്ന കസേര നീക്കി നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പം കോണിപ്പടിയില്‍ ഇരുന്ന് വിശ്രമിക്കുന്ന മോദിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മറ്റെല്ലാ നേതാക്കളില്‍ നിന്നും പ്രധാനമന്ത്രി വ്യത്യസ്തനാണെന്ന് പ്രശംസിക്കുന്ന സോഷ്യൽ മീഡിയ ഈ പ്രവൃത്തി മറ്റാരെങ്കിലും ചെയ്യുമോ എന്നും ചോദിക്കുന്നു.

കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയില്‍ പണിയെടുക്കുന്ന നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പം തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഉച്ചഭക്ഷണം കഴിച്ചിരുന്നു. ഇതും വലിയ വാർത്തയായിരുന്നു.  കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിക്കരയിലുള്ള നിരവധി ഘട്ടങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പ്രാധാന്യമര്‍ഹിക്കുന്നു. കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ ഇന്ന് പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാശി വിശ്വനാഥ് ധാം പരിസരം ഒരു മഹത്തായ ‘ഭവന്‍’ മാത്രമല്ല, ഇന്ത്യയുടെ ‘സനാതന’ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്.

മോദി പറഞ്ഞു. ഭാരതീയരുടെ സ്വപ്‌നപദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് ഇന്ന് മനം നിറയ്‌ക്കുന്ന നിരവധി കാഴ്ചകൾക്കാണ് സാക്ഷിയായത്.രാജ്യത്തിന്റെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യത്തിലെത്തിച്ച പ്രധാനമന്ത്രിയെ ആർപ്പുവിളികളോടെയാണ് ജനങ്ങൾ വരവേറ്റത്. പുഷ്പവൃഷ്ടി നടത്തിയും തലപ്പാവണിയിച്ചും ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചു.കേവലം ഒരു ഉദ്ഘാടന സന്ദർശനമായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി യാത്ര. വാരണാസിയുടെ മണ്ണും മനസ്സും തൊട്ടറിഞ്ഞുള്ള തീർത്ഥാടനമായിരുന്നു നരേന്ദ്ര മോദി നടത്തിയത്.

ക്ഷേത്ര നഗരിയുടെ ഇരുവങ്ങളിലും ആബാലവൃദ്ധം ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഒരുനോക്ക് കാണാനും കാത്തുനിൽക്കുകയായിരുന്നു.കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിക്ക് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിച്ച തൊഴിലാളികളോടൊപ്പം തറയിലിരിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭരണനായകൻ സാധാരണ ജനങ്ങളോടൊപ്പം സുന്ദര നിമിഷം എന്നാണ് പലരും ഈ കാഴ്ചയെ വിശേഷിപ്പിച്ചത്.തൊഴിലാളികളുടെ സമീപം പ്രധാനമന്ത്രിക്കായി പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ഇരിപ്പിടം മാറ്റി തൊഴിലാളികളോടൊപ്പം തറയിലിരിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഈ പ്രവർത്തി തൊഴിലാളികളുടെ ആവേശം ഇരട്ടിപ്പിച്ചു.
നിർമാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ മുഖം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരെ പുഷ്പവൃഷ്ടി നടത്തി ആദരിക്കുകയും ചെയ്തിരുന്നു.എന്നും ജനങ്ങളോടൊപ്പം എന്ന പ്രധാനമന്ത്രിയുടെ രീതിയാണ് വാരണാസിയിൽ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button