KeralaLatest NewsNews

കേരളത്തെ ഞെട്ടിച്ച് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ : ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ചാണ് 12 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ആലപ്പുഴ വേദിയായത്. കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങള്‍ ഒഴിവാക്കുന്നതിനായി ആലപ്പുഴ ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയെ ഞെട്ടിച്ച് 12 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതിനെ തുടര്‍ന്ന് പോലീസ് ആലപ്പുഴയില്‍ ഇന്നും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : വിവാഹ പ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പ്രതിപക്ഷം : എതിര്‍പ്പിനു പിന്നില്‍രാഷ്ട്രീയം

നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരാണ് ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇതിനു പിന്നാലെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികൂടിയാണ് രഞ്ജിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button