Latest NewsKeralaNattuvarthaNewsCrime

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്

ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്.

Read Also : ‘കാശിക്കും അയോദ്ധ്യക്കും ശേഷം അടുത്തത് മഥുര ക്ഷേത്രനിർമാണം’ : ആഹ്വാനം ചെയ്ത് ബിജെപി എംപി ഹേമമാലിനി

ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രസാദ്, രതീഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആലപ്പുഴയില്‍ നടന്ന ഷാന്‍ – രഞ്ജിത്ത് കൊലപാതകങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എഡിജിപി വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റിലായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നും കൊലപാതകത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയതും ആള്‍ക്കാരെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും ഇയാളാണെന്നും എഡിജിപി പറഞ്ഞു. ഇപ്പോള്‍ പിടിയിലായവര്‍ കൊലപാതകത്തില്‍ ഗൂഢാലോചനയും ഏകോപനവും നടത്തിയവരാണെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രഞ്ജിത്ത് കൊലപാതക കേസില്‍ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button