Latest NewsIndiaNewsCrime

മരിച്ചയാളെ സംസ്‌കരിക്കാന്‍ കൊണ്ടുപോയി: ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്ന് 62കാരന്‍

സതീശ് കണ്ണ് തുറക്കുകയും ശ്വാസം വലിക്കാന്‍ തുടങ്ങുകയും ചെയ്തു

ന്യൂഡല്‍ഹി: ഡോക്ടമാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചയാള്‍ ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു. ഡല്‍ഹി നരേലയില്‍ തിക്രി ഖുര്‍ദ് ഗ്രാമത്തിലെ സതീശ് ഭരദ്വാജ് (62) ആണ് ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നത്. ഏറെ നാളുകളായി ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സതീശ്.

Read Also : പത്താം ക്ലാസുകാരനെ പ്രണയിച്ചു വിവാഹം ചെയ്ത് അധ്യാപിക: വീട്ടുകാര്‍ എതിര്‍ത്തതോടെ ആത്മഹത്യാശ്രമം, അധ്യാപിക അറസ്റ്റില്‍

വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്‌കാരം നടത്തുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അന്ത്യകര്‍മ്മങ്ങള്‍ക്കായി തീ കത്തിക്കുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

പിന്നാലെ സതീശ് കണ്ണ് തുറക്കുകയും ശ്വാസം വലിക്കാന്‍ തുടങ്ങുകയും ചെയ്തു. സതീശിന് ജീവനുണ്ടെന്ന് മനസിലാക്കിയതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button