ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പോലീസ് സ്റ്റേഷനിലെത്തി വ്യാജ പീഡന പരാതി നൽകി യുവതി. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകനായിരുന്നു യുവാവെന്നും ഇയാളുമായി സെക്സ് നടത്തിയ ശേഷമാണ് വ്യാജ പരാതി നൽകിയതെന്നും വ്യക്തമായി. ഒരു തവണ പരസ്പര സമ്മതത്തോട് കൂടി ഇരുവരും ലൈംഗികമായ ബന്ധപ്പെട്ട ശേഷം കാമുകൻ വീണ്ടും സെക്‌സിനാവശ്യപ്പെട്ടതിനെ തുടർന്ന് വഴക്കുണ്ടാക്കി യുവതി ഇറങ്ങിപ്പോവുകയായിരുന്നു.
Also Read:രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു: അതീവ ജാഗ്രതാ നിർദേശം
യുവതിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു, ശേഷം യുവതിയെ ജാമ്യത്തില്‍ വിട്ടു. ഭൂട്ടാനിലെ പുനാഖയിലാണ് സംഭവം. 36 വയസ്സുള്ള യുവതിയാണ് വ്യാജ ബലാല്‍സംഗ ആരോപണം ഉന്നയിച്ചതിന് അറസ്റ്റിലായത്. ലുവന്‍സായില്‍ ഭര്‍ത്താവുമൊത്ത് താമസിക്കുകയായിരുന്ന യുവതി ഭര്‍ത്താവ് ഗ്രാമത്തിലുള്ള വീട്ടിലേക്ക് പോയ സമയം നോക്കി കാമുകനായ യുവാവിനെ വിളിച്ച് വരുത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവ് തന്നെ പിടിച്ചുവെക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നഗ്‌നരാക്കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും ആയിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ഇവരുടെ ശരീരത്തില്‍ മുറിവുകളൊന്നും കാണപ്പെട്ടില്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
Post Your Comments