മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം വരികയാണെങ്കില്‍ അതിന് ഒരേയൊരു ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെന്ന അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. ജനങ്ങളോട് നിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു.
Read Also : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി കെ ശശി?: ചർച്ച പുരോഗമിക്കുന്നു
‘മഹാരാഷ്ട്രയിലും മറ്റെല്ലാ സംസ്ഥാനത്തും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ അനുസരിക്കുന്നില്ല. യു.പിയില്‍ അമിത് ഷായും യോഗിയും പങ്കെടുക്കുന്ന റാലികളില്‍ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. അവര്‍ ഒരു നിയന്ത്രണവുമേര്‍പ്പെടുത്തുന്നില്ല. ഇത് നിര്‍ത്താനും പോകുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്താണ് രണ്ടാംതരംഗം ഉണ്ടായത്. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരുമാണ് കോവിഡ് തരംഗത്തിന് കാരണമാകുന്നതെന്ന് വ്യക്തമാണ്’ -നവാബ് മാലിക് പറഞ്ഞു.
Post Your Comments