ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയതില്‍ നടപടിയെടുക്കാന്‍ ഒരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ ആഴ്ച രാജ്യത്ത് നടത്തിയ വിവിധ റെയ്ഡുകള്‍ക്ക് ശേഷമാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം.
ഈ കമ്പനികള്‍ക്കെതിരെ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശം.
കര്‍ണാടക, തമിഴ്‌നാട്, അസാം, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, മദ്ധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇരു കമ്പനികളുടേതുമായി 5500 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
വിദേശത്തുള്ള തങ്ങളുടെ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം വീഴ്ചകള്‍ക്ക് ആയിരം കോടി രൂപ വരെ പിഴ ഒടുക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
Post Your Comments