KeralaLatest NewsNewsIndia

‘അവൻ വീണ്ടും വരുന്നു, ഉണർവ്വുളള മണവാട്ടികളേ, ദീപങ്ങൾ കൊളുത്തുക’: ഫ്രാങ്കോയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വാദം പൂർത്തിയായ സാഹചര്യത്തിൽ വിമർശനവുമായി അഡ്വ. ജയശങ്കർ. ജനുവരി 14 വെള്ളിയാഴ്ച പകൽ 11 മണിക്ക് കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്കു മുകളിൽ നക്ഷത്രം ഉദിക്കുമെന്നും നിതാന്ത വന്ദ്യ മഹാമഹിമ ശ്രീ ഫ്രാങ്കോ മുളയ്ക്കലിനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തു മഹത്വപ്പെടുത്തുമെന്നും ജയശങ്കർ പരിഹസിച്ചു. കേസിൽ കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14 ന് വിധി പറയുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പരിഹാസവുമായി ജയശങ്കറും രംഗത്ത് വന്നത്.

‘അവൻ വീണ്ടും വരുന്നു. വെളളി മേഘങ്ങൾക്കു മീതെ അഗ്നി രഥത്തെ ഞാൻ കാണുന്നു. സത്യവിശ്വാസികളേ ഒരുങ്ങി കൊൾക. ഉണർവ്വുളള മണവാട്ടികളേ, ദീപങ്ങൾ കൊളുത്തുക. വിധി ദിവസം സമാഗതമാകുന്നു. ജനുവരി 14 വെള്ളിയാഴ്ച പകൽ 11 മണിക്ക് കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്കു മുകളിൽ നക്ഷത്രം ഉദിക്കും; നിതാന്ത വന്ദ്യ മഹാമഹിമ ശ്രീ ഫ്രാങ്കോ മുളയ്ക്കലിനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തു മഹത്വപ്പെടുത്തും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമേൻ’, ജയശങ്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:കോടികളുടെ നിക്ഷേപം കേരളത്തില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് മാറ്റിയതോടെ കിറ്റെക്‌സിന്റെ ഭാഗ്യം തെളിഞ്ഞു

അതേസമയം, ഫ്രാങ്കോയ്‌ക്കെതിരായ കേസിൽ 2019 ഏപ്രില്‍ ഒമ്പതിനാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ വിസ്തരിച്ചു. 2019 നവംബറിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വ‍ർഷം മുന്പാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button