KottayamKeralaNattuvarthaLatest NewsNews

‘ഞങ്ങളുടെ പിതാവ് വേട്ടയാടപ്പെടുകയായിരുന്നു’: ഫ്രാങ്കോയെ വെറുതെ വിട്ടതിൽ ലഡ്ഡു വിതരണം ചെയ്ത് വിശ്വാസികൾ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി കൈയ്യടിച്ച് സ്വീകരിച്ച് വിശ്വാസികൾ. തങ്ങളുടെ പിതാവ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും പിതാവിനെ അവർ വേട്ടയാടുകയായിരുന്നുവെന്നും വിധി പുറത്തുവന്ന ശേഷം വിശ്വാസികൾ പ്രതികരിച്ചു. ഫ്രാങ്കോയെ വെറുതെ വിട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് സ്ത്രീകളടക്കമുള്ള വിശ്വാസികൾ ലഡ്ഡു വിതരണം ചെയ്ത് രംഗത്ത് വന്നു.

Also Read:ദിവസവും ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട് കോടതി മുറിയിൽ വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു. അഭിഭാഷകനെ കെട്ടിപ്പിടിച്ച് ആണ് ഫ്രാങ്കോ തന്റെ നന്ദി പ്രകടിപ്പിച്ചത്. ദൈവത്തിന് സ്തുതി എന്നും സത്യം തെളിഞ്ഞുവെന്നും ഫ്രാങ്കോ പ്രതികരിച്ചു. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. ഫ്രാങ്കോയ്‌ക്കെതിരായ കേസിൽ 2019 ഏപ്രില്‍ ഒമ്പതിനാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button