KannurKeralaNattuvarthaLatest NewsNewsCrime

മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലുകളും അടിച്ചു തകര്‍ത്തു: രണ്ട് ചോക്ലേറ്റുമായി തിരികെ പോയി

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലുകളും അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശിയായ ജമാല്‍ എന്ന യുവാവാണ് പെരിങ്ങത്തൂര്‍ ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും അടിച്ചു തകര്‍ത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി: തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന്

ഞായറാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. മഴുവുമായെത്തിയ ജമാല്‍ സഫാരി സൂപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തുള്ള ചില്ലുകള് അടിച്ചു തകര്‍ക്കുകയായിരുന്നു. ശേഷം അകത്തു കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഇതോടെ കടയിലുണ്ടായിരുന്നവരൊക്കെ ഓടി രക്ഷപ്പെട്ടു. ഒടുവില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന രണ്ട് ചോക്ലേറ്റുമെടുത്ത് യുവാവ് പുറത്തിറങ്ങി.

യുവാവിനെ കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടെ ആയുധം വീശി ജമാല്‍ ഭീഷണിപ്പെടുത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പരിക്കേറ്റു. സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളില്‍ ജമാലിന്റെ ഓട്ടോറിക്ഷ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. ജമാലിനെ പൊലീസ് ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button