KeralaLatest NewsNews

അയാളെ എവിടെ പോയപ്പോഴാ പിടിച്ചേന്നൊക്കെ എനിക്കറിയാം, പാതിരാത്രി എവിടെയും പോയിട്ട് എന്നെ പിടിച്ചിട്ടില്ല:റിജിൽ മാക്കുറ്റി

കണ്ണൂര്‍: കെ-റെയില്‍ വിശദീകരണ സമ്മേളന വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ തള്ളിക്കയറാൻ ശ്രമിച്ച സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്ന സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജനെ ‘കൊട്ടി’ റിജിൽ മാക്കുറ്റി. ‘അയാളെ എവിടെ പോയപ്പോഴാ പിടിച്ചേന്നൊക്കെ എനിക്കറിയാം, ഞാനത് പറയുന്നില്ല, പാതിരാത്രി എവിടെയും പോയിട്ട് എന്നെ പിടിച്ചിട്ടില്ല’ എം. വി ജയരാജൻ മറുപടിയായി റിജിൽ പറഞ്ഞു.

‘ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സമരത്തില്‍ നിന്ന് മരിക്കേണ്ടിവന്നാലും പിറകോട്ടില്ലെന്നും റിജില്‍ വ്യക്തമാക്കി. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികള്‍ക്ക് ആണ്. അതു കൊണ്ട് തന്നെ ത?ന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്, ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്’, റിജിൽ പറഞ്ഞു

Also Read:സിബിഐ എന്ന് കേട്ടപ്പോള്‍ മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റ് പോകുന്ന പ്രകടനം നടത്തിയ പഹയനാണ് ജയരാജൻ: മറുപടിയുമായി റിജില്‍

മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നുമായിരുന്നു എം.വി.ജയരാജന്റെ പരിഹാസം. ‘മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞിട്ടുള്ളൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്… കള്ള സുവറ്. സാധാരണ മുണ്ടും ഷര്‍ട്ടുമാണ്. ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍’ ജയരാജന്‍ പറഞ്ഞു. പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം.വി.ജയരാജന്‍ ആരോപിച്ചിരുന്നു. മന്ത്രി എംവി ഗോവിന്ദന്‍ അടക്കമുള്ളവരായിരുന്നു വേഷം മാറി വന്ന ഗുണ്ടകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button