ThiruvananthapuramKeralaNattuvarthaNews

ഓട്ടോറിക്ഷ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി മർദിച്ചു : മൂന്നുപേർ പിടിയിൽ

ചേന്നൻപാറ കാവുംമൂല അഫ്ലാ മൻസിലിൽ മുഹമ്മദ് ഷാഫി (34), ആമച്ചൽ കള്ളിക്കാട് താഴെ പുത്തൽ വീട്ടിൽ വിശാഖ് ആർ.എസ് .നായർ ( ശംഭു- 30 ), പെരുമ്പഴുതൂർ മുളകുന്നത്ത് പുത്തൻവീട്ടിൽ അജോഷ് കുമാർ (അജു -28 ) എന്നിവരാണ് പിടിയിലായത്

വിതുര : ഓട്ടോറിക്ഷ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് മർദിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. ചേന്നൻപാറ കാവുംമൂല അഫ്ലാ മൻസിലിൽ മുഹമ്മദ് ഷാഫി (34), ആമച്ചൽ കള്ളിക്കാട് താഴെ പുത്തൽ വീട്ടിൽ വിശാഖ് ആർ.എസ് .നായർ ( ശംഭു- 30 ), പെരുമ്പഴുതൂർ മുളകുന്നത്ത് പുത്തൻവീട്ടിൽ അജോഷ് കുമാർ (അജു -28 ) എന്നിവരാണ് പിടിയിലായത്. വിതുര പൊലീസ് ആണ് പ്രതികളെ അറസ്റ്റുചെയ്തത്.

തൊളിക്കോട് സ്വദേശികളായ മുഹമ്മദ്, സിദ്ദിഖ് എന്നിവരെയാണ് ഇവർ തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇരുകൂട്ടരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റമാണ് തട്ടിക്കൊണ്ടുപോകലിലേക്കും മർദനത്തിലേക്കും നയിച്ച സംഭവം.

Read Also : റിപ്പബ്ലിക് ടിവിയ്ക്കെതിരെയുള്ള ടിആർപി കേസ് വ്യാജം : അർണാബിനെ കുടുക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമെന്ന് മുൻ പോലീസ് കമ്മീഷണർ

സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ലെങ്കിലും വിവരമറിഞ്ഞ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്ഐ എസ്.എൽ. സുധീഷ്, സിപിഒമാരായ ശരത്ത്, സുജിത്ത്, ശ്യാം, അനിൽ, രാംകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button