Latest NewsNewsIndia

ഷമീന സിദ്ദിഖിന്റെ സെക്‌സ് റാക്കറ്റില്‍ വ്യാപാരികളും : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മംഗളൂരു : മംഗളൂരുവിലെ അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ലിയോണ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന, ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഇരയാക്കിയത്. ഐഷാമ്മ എന്ന മറ്റൊരു സ്ത്രീയും സെക്‌സ് റാക്കറ്റ് സംഘത്തിലെ കണ്ണിയായിരുന്നു.

Read Also : കോവിഡ് ധനസഹായം, കേരളത്തിന് സുപ്രീകോടതിയുടെ ശക്തമായ താക്കീത്

കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രതികള്‍ വശീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയ വിവരങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരാക്കിയ അഞ്ച് പേരെ പാണ്ഡേശ്വര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളുടെ മൊബൈലുകള്‍ പൊലീസ് പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഷമീന, ഭര്‍ത്താവ് സിദ്ദിഖ്, ഐഷാമ്മ എന്നിവരുടെ പേരുവിവരങ്ങള്‍ ആണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പൊലീസ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെക്സ് റാക്കറ്റുമായി ബന്ധമുള്ള മലയാളിയായ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ ഒളിവിലാണെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം 17 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയത്തില്‍ ചില വ്യവസായികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരും കേസില്‍ പ്രതികള്‍ ആകുമെന്നും പൊലീസ് പറഞ്ഞു.

കാസര്‍കോട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവരുടെ ഇടപടുകാര്‍ ആയിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാര്‍ക്ക് സ്ത്രീകളെ എത്തിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button