Latest NewsKeralaIndia

സിൽവർ ലൈൻ ഭൂമി ഉപയോഗം : കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കെ-റെയിൽ. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കെ-റെയിൽ അറിയിച്ചു. സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും കെ-റെയിൽ വ്യക്തമാക്കുന്നുണ്ട്.

റെയിൽവേയുടെ സ്ഥലത്ത് കെ-റെയിലിന്റെ സർവേക്കല്ലുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നും റെയിൽവേയുടെ എത്രത്തോളം ഭൂമി പദ്ധതിക്ക് ഉപയോഗിക്കുന്നുവെന്നുള്ള വിശദീകരണവും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ അനുമതിക്കുവേണ്ട നടപടികൾ കൈക്കൊള്ളുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതിനു ശേഷം ഭൂമി ഏറ്റെടുക്കലിന് കേന്ദ്രം കോടതിയിൽ എതിർപ്പും അറിയിച്ചിട്ടുണ്ട്.

പദ്ധതിക്ക് ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നില്ലെന്നും അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കലുണ്ടാവൂവെന്നും കെ-റെയിൽ എം.ഡി വി. അജിത് കുമാർ ചൂണ്ടിക്കാട്ടി. കല്ലുകൾ സ്ഥാപിച്ചാലേ ഓരോ വ്യക്തിയുടെയും എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അലൈൻമെന്റ് കൊണ്ടു മാത്രം സാമൂഹികാഘാതം കൃത്യമായി കണ്ടെത്താൻ സാധിക്കില്ലെന്നും അജിത് കുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button