KeralaLatest NewsNews

ചെടി നഴ്‌സറിയില്‍ പട്ടാപ്പകല്‍ യുവതി കൊല്ലപ്പെട്ട സംഭവം, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കുറുവന്‍കോണത്ത് യുവതിയെ ചെടി നഴ്സറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്.

Read Also : പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

ദൃശ്യത്തിലുള്ള വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 നും 12 നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് കടയില്‍ എത്തിയ ആളുടെ ദൃശ്യമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 20 മിനിറ്റോളം കഴിഞ്ഞാണ് ഇയാള്‍ കടയില്‍ നിന്നും പുറത്തിറങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൈയ്യില്‍ മുറിവും കണ്ടെത്തിയിരുന്നു. ഇതാണ് ഇയാള്‍ക്കെതിരെയുള്ള സംശയം കൂടുതല്‍ ബലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്വദേശിയായ വിനീതയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.അമ്പലമുക്കില്‍ ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു ഇവര്‍. കട അവധിയായതിനാല്‍ നഴ്‌സറിയില്‍ ചെടികള്‍ നനയ്ക്കാന്‍ എത്തിയതാണ് വിനീത. കടയുടെ പിന്‍ഭാഗത്താണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടതായാണ് വിവരം. കടയിലെത്തിയ ശേഷം വിനീത അച്ഛനെ വിളിച്ചിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ നാലരപ്പവന്റെ മാല മോഷണം പോയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ പരാതി. എന്നാല്‍ കടയിലെ കളക്ഷന്‍ പണമായ 25,000 രൂപ വിനീതയുടെ ഹാന്‍ഡ് ബാഗിലുണ്ടായിരുന്നു. അതിനാല്‍ മോഷണ ശ്രമമല്ല കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button