ThiruvananthapuramKeralaNattuvarthaLatest NewsNews

തെങ്ങുകയറ്റ തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ

പൗഡിക്കോണം ഗാന്ധിപുരം സുനിത ഭവനിൽ സദാനന്ദ (അപ്പു-66) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ശ്രീകാര്യം: തെങ്ങുകയറ്റ തൊഴിലാളിയെ ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം ഗാന്ധിപുരം സുനിത ഭവനിൽ സദാനന്ദ (അപ്പു-66) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് മലപ്പരിക്കോണത്തിനു സമീപം കാക്കോട്ടുനട ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. തലേന്ന് വൈകുന്നേരം കാളകളെ തീറ്റാനും കുളിപ്പിക്കാനുമായി അപ്പു ഈ ഭാഗത്ത് പോയിരുന്നു.

Read Also : പതിനാറുകാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കാളകളെ കുളിപ്പിക്കുമ്പോൾ കാൽ വഴുതി വെള്ളം നിറഞ്ഞ കുഴിയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം. വീണു കിടന്ന കുഴിക്ക് സമീപം തോട്ടിൽ ഒരു കാള നിലയുറപ്പിച്ചിരുന്നു. തുടർന്ന് നാട്ടുകാർ തോട്ടിൽ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. ഭാര്യ: യശോദ. മക്കൾ: സുനിത, സുനിൽ കുമാർ. മരുമക്കൾ: സൗന്ദർരാജ്, രഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button