KeralaLatest NewsNews

അങ്ങനെ ചെയ്തത് കൊണ്ടാണ് മീഡിയാ വൺ ചാനലിന് വിലക്കേര്‍പ്പെടുത്തിയത്‌: കെ. സുരേന്ദ്രന്‍

മീഡിയ വൺ ചാനലിനെ കേന്ദ്ര സർക്കാർ വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കശ്മീർ വിഷയത്തിൽ പാകിസ്ഥാന് ഗുണമുള്ള വാർത്തകൾ നൽകിയതിനാലാണ് ചാനലിനെ വിലക്കിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മു കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്നാണ് മീഡിയാ വണ്‍ പറഞ്ഞതെന്നും കാശ്മീരില്‍ ഇന്ത്യ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്നും ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘പാകിസ്ഥാന് ഗുണമാകുന്നതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ ഇത്തരം വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് വിലക്ക് വന്നത്. ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കണമായിരുന്നു. ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിന്റെ ചാനല്‍ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന പരിഗണിക്കണം. ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം എന്ത് കൊണ്ട് വ്യക്തമാക്കുന്നില്ല എന്ന ചോദ്യത്തിന് ആഭ്യന്തര രഹസ്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയാന്‍ കോടതിക്ക് കഴിയില്ല’, സുരേന്ദ്രൻ പറഞ്ഞു.

Also Read: ഹിജാബ് വിഷയം ചർച്ചയാകുന്നതിനിടെ കർണാടകയിൽ നിന്ന് ഒരു മതസൗഹാർദ്ദ വിശേഷം: ക്ഷേത്ര നവീകരണത്തിന് കൈകോർത്ത് മുസ്ലീങ്ങളും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരായ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പരാമര്‍ശങ്ങളെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ ആണ് അദ്ദേഹം വീണ്ടും പ്രതികരണം അറിയിച്ചത്. യോഗി വിമർശിച്ചത് കേരളത്തെയല്ല, സംസ്ഥാന സർക്കാരിനെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗിയെ വിമര്‍ശിച്ചാല്‍ മുസ്ലിം വോട്ടുകള്‍ നേടാമെന്ന് പിണറായി വിജയന്‍ കരുതുന്നുവെന്നും ബാലുശ്ശേരിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ യൂണിഫോം ധരിക്കണമെന്ന് പറഞ്ഞപ്പോള്‍ വിപ്ലവമായി കൊണ്ടാടിയവര്‍, അത് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചെയ്യുമ്പോള്‍ വര്‍ഗീയ വത്ക്കരിക്കാൻ ശ്രമിക്കുന്നു എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

‘യോഗി വിമർശിച്ചത് കേരള ഗവൺമെന്റിനെയാണ്. ഉടനെ അത് കേരളത്തെ വിമർശിക്കുക എന്ന നിലയിലേക്ക് മാറി. അതെന്താ കേരള സർക്കാരിനെ ആർക്കും വിമർശിച്ചൂടെ. കേരള സർക്കാർ ചെയ്ത തെറ്റായ കാര്യങ്ങൾ വിമർശിക്കപ്പെടാൻ പാടില്ലാത്തതാണോ? സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികൾ കാരണം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വേറൊരു പാർട്ടിയുടെ നേതാവിന് പറയാൻ പറ്റൂലേ? കേരളത്തിൽ ഭീകരവാദം വളരുന്നുവെന്ന് യോഗിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയില്ലേ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐസിസ് റിക്രൂട്ട്‌മെന്റ്‌ നടക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ നാല് ഭീകരപ്രവർത്തകരാണ് ഉത്തർപ്രദേശിൽ അറസ്റ്റിലായത്. അവരെ സഹായിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് പറയാതിരിക്കാൻ പറ്റുമോ? ഉത്തർപ്രദേശിൽ ശവം ഗംഗയിൽ ഒഴുകുകയാണെന്ന് ഈ മുഖ്യമന്ത്രി പ്രചരിപ്പിച്ചല്ലോ. എവിടുന്നാ അദ്ദേഹത്തിനത് കിട്ടിയത്. അന്ന് ആർക്കും ഇത്തരത്തിലൊരു വികാരമൊന്നുമുണ്ടായില്ലല്ലോ’- സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button