ThiruvananthapuramKeralaNattuvarthaNews

മുസ്‌ലിം പെൺകുട്ടികൾ ഏറ്റവും സുരക്ഷിതർ : രാജ്യത്ത് മികച്ച ഭരണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

കാൺപൂർ: മുസ്‌ലിം പെൺകുട്ടികൾ ഉത്തർപ്രദേശിൽ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി ജെ പിയുടെ ഭരണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൺപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇപ്പോൾ അനേകം മുസ്‌ലിം പെൺകുട്ടികൾ സ്കൂളുകളിലും കോളേജുകളിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : സിഐടിയുവിന്റെ സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടി, ചുമട്ട് തൊഴിലാളികൾ ഗ്രാമങ്ങളിലെ നന്മയുടെ പ്രതീകങ്ങളാണ്: എം.വി ജയരാജൻ

ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉഡുപ്പിയിൽ ഹൈസ്‌കൂൾ പരിസരങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാർത്ഥികളുടെ വിശ്വാസം ഏതായാലും, വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. യൂണിഫോം നിർബന്ധമാക്കിയ വിദ്യാലയങ്ങൾക്കാണ് ഇത് ബാധകമാകുക. ഹിജാബ് വിവാദം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് സുപ്രീം കോടതിയും അറിയിച്ചിരുന്നു. ഇതെതുടർന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button