CricketLatest NewsNewsSports

ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം നിലവിൽ ടീമിലുണ്ട്: റെയ്‌ന

മുംബൈ: ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. താന്‍ ടീമിലുണ്ടായിരുന്ന കാലത്ത് അത്തരത്തിലുള്ള പലരും ടീമിലുണ്ടായിരുന്നെന്നും അതിനാലാണ് വിവിധ ഐസിസി കിരീടങ്ങള്‍ നേടാനായതെന്നും റെയ്‌ന പറയുന്നു.

‘ഞാന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തുടങ്ങിയ സമയത്ത് കോച്ച് ഗ്യാനേന്ദ്ര പാണ്ഡെ പറഞ്ഞത് ഓര്‍മയുണ്ട്. നിങ്ങള്‍ ബാറ്റിംഗിനൊപ്പം ബോളിഗും ചെയ്യണമെന്നു അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഇതു അഞ്ചു ബോളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ടീം കളിക്കുന്നതെങ്കില്‍ ക്യാപ്റ്റനെ ആറാമത്തെയോ, ഏഴാമത്തെയോ ബോളിംഗ് ഓപ്ഷനു സഹായിക്കും’.

‘അതൊരു മികച്ച പ്ലാനിംഗാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുമായിരുന്നു. വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, യൂസുഫ് പഠാന്‍ എന്നിവര്‍ക്കൊപ്പം ഞാനും 2011ലെ ലോക കപ്പില്‍ ഇന്ത്യക്കു വേണ്ടി ബോള്‍ ചെയ്യുമായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അവസാനായി ടി20 ലോക കപ്പിലും നമ്മള്‍ തോറ്റപ്പോള്‍ ടീമില്‍ ആറാമത്തെ ബോളിംഗ് ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നു കാണാം. ഇതാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പ്രശ്നം’.

Read Also:- മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാൻ …

‘സൂര്യകുമാര്‍ യാദവിനും ബോള്‍ ചെയ്യാന്‍ കഴിയും. പരിക്കേല്‍ക്കുന്നതിനു മുമ്പ് രോഹിത്തും ബോള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആരെങ്കെിലുമൊരാള്‍ക്കു മുന്നോട്ടു വന്നേ തീരൂ. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ തന്റെ ബോളിംഗില്‍ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയ്ക്കു മികച്ചൊരു ഓപ്ഷനായിരിക്കും ലഭിക്കുക’ റെയ്ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button