Latest NewsKeralaNews

ഐടി പാർക്കുകളിൽ ബാറുകളും പബുകളും വരും: കരട് മാർഗനിർദേശം അംഗീകരിച്ചു

10 വർഷം പ്രവൃത്തി പരിചയമുള്ള , സൽപേരുള്ള ഐടി സ്ഥാപനങ്ങൾക്കാകും പബ് ലൈസൻസ് അനുവദിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബുകളും ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ. മദ്യനയത്തിലാകും പബുകൾ ആരംഭിക്കുക. ഇതിനുള്ള മാർഗനിർദേശത്തിന്റെ കരട് തയ്യാറായെന്ന് സർക്കാർ അറിയിച്ചു. ഐ‌ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിക്കുകയായിരുന്നു.

Also read: ആന്ധ്രയിൽ നിന്നും ഇരുതലമൂരിയുമായി മലപ്പുറം സ്വദേശി: ഓടിച്ചിട്ട് പിടികൂടി ആർപിഎഫ്

10 വർഷം പ്രവൃത്തി പരിചയമുള്ള , സൽപേരുള്ള ഐടി സ്ഥാപനങ്ങൾക്കാകും പബ് ലൈസൻസ് അനുവദിക്കുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണം അപേക്ഷിക്കേണ്ടത് എന്ന നിബന്ധനയും കരട് മാർ​ഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐടി പാർക്കിനുള്ളിലാണ് പബുകൾ സ്ഥാപിക്കുക. പുറത്തു നിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല. വേണമെങ്കിൽ പബ് നടത്തിപ്പിന് ഐടി സ്ഥാപനങ്ങൾക്ക് ഉപകരാർ നൽകാം. ലൈസൻസ് ഫീസായി ക്ലബുകളുടെ ഫീസിനേക്കാൾ കൂടുതൽ തുക ഈടാക്കാനാണ് ആലോചന.

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അന്ന് വിശദീകരിച്ചിരുന്നു. കൊവിഡ് കാലത്ത് കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടി, കമ്പനികൾ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തിൽ തുടർനടപടികൾ വൈകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button