KeralaLatest NewsNews

സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൻ.ഐ.എ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി രേഖപ്പെടുത്തി

എം. ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ വീണ്ടും പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി രേഖപ്പെടുത്തി. എൻ.ഐ.എ കൊച്ചിയിൽ വെച്ചാണ് ഇരുവരുടെയും വിശദമായ മൊഴി എടുത്തത്. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത് എന്നാണ് സൂചന.

Also read: രണ്ടര വയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: കുഞ്ഞ് നേരിട്ടത് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രോം ആണെന്ന് ഡോക്ടർമാർ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എം. ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ ശിവശങ്കറിനെ പ്രതിചേർത്തിരുന്നില്ല. ഈ സാഹചര്യത്തിൽ, എം. ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.

‘സ്വർണം പിടിച്ചെടുത്ത ദിവസം മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദേശം അനുസരിച്ചാണ് ഞാൻ മുന്നോട്ട് പോയിരുന്നത്. ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന എന്റെ ഓഡിയോയും, മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോയും എല്ലാം ശിവശങ്കറിന്റെ തിരക്കഥ ആയിരുന്നു. ഞാൻ കസ്റ്റഡിയിലായിരിക്കെ എന്നെ നിശബ്ദയാക്കാന്‍ അദ്ദേഹം എന്‍.ഐ.എ അന്വേഷണം കൊണ്ടുവന്നു’ മാധ്യമങ്ങളോട് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button