ThiruvananthapuramKeralaNattuvarthaLatest NewsNews

കാമുകനെ വീട്ടുകാർ താക്കീത് ചെയ്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: വിവരം അറിഞ്ഞ കാമുകനും ജീവനൊടുക്കി

പോരോടം വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായിരുന്നു അക്ഷര. ശ്രീജിത്ത് ഡ്രൈവറായ സ്വകാര്യ ബസിലാണ് അക്ഷര സ്ഥിരമായി യാത്ര ചെയ്തിരുന്നത്.

തിരുവനന്തപുരം: കിളിമാനൂരിൽ പ്രണയത്തിൽ ആയിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവ് ജീവനൊടുക്കി. മടവൂർ ചാങ്ങയിൽകോണത്താണ് പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സമൂഹമാധ്യമം വഴി ഈ വിവരമറിഞ്ഞ കാമുകനായ നിലമേൽ സ്വദേശിയും ആത്മഹത്യ ചെയ്യുകയായിരുന്നു. മടവൂർ പുലിയൂർകോണം ചാങ്ങയിൽകോണം കൃഷ്ണഭവനിൽ അക്ഷര (17), നിലമേലിലെ ബസ് ഉടമയായ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.

Also read: വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ മർദ്ദിച്ച സംഭവം: 4 പേർ പിടിയിൽ

പോരോടം വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായിരുന്നു അക്ഷര. ശ്രീജിത്ത് ഡ്രൈവറായ സ്വകാര്യ ബസിലാണ് അക്ഷര സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇവരുടെ സൗഹൃദം പ്രണയമായി വളർന്നതോടെ, പെൺകുട്ടിയുടെ വീട്ടുകാർ ഇടപെട്ട് യുവാവിനെ താക്കീത് ചെയ്യുകയായിരുന്നു.

ഇത് അറിഞ്ഞതിൽ മനസ്സ് വിഷമിച്ചിട്ടാണ്, അക്ഷര തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ, കിളിമാനൂരിൽ സംഗീത സ്ഥാപനം നടത്തുന്ന അക്ഷരയുടെ അച്ഛൻ ശ്യാംദത്ത് സ്ഥാപനത്തിലേക്ക് പോയതിന് പിന്നാലെ, അവൾ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. മുത്തശ്ശി വിളിച്ചിട്ടും കുട്ടി വാതിൽ തുറക്കാതായതോടെ, അവർ ഭയന്ന് ആൾക്കാരെ വിളിച്ചുകൂട്ടി. കതക് ചവിട്ടിത്തുറന്ന നാട്ടുകാർ അക്ഷരയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button