KeralaNattuvarthaLatest NewsNewsIndia

ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ ഞാനുണ്ട്: എ എ റഹീം

തിരുവനന്തപുരം: ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ താനുണ്ടെന്ന ആഹ്വാനവുമായി സിപിഎം രാജ്യസഭാ സ്ഥാനാർഥി എ എ റഹീം. പാർലമെന്റും അക്ഷരാർത്ഥത്തിൽ സമര കേന്ദ്രമാകുന്ന കാലമാണിതെന്നും, ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ പാർലമെന്റ് അംഗങ്ങൾ ഈ ചരിത്ര ദൗത്യം ഏറ്റവും സ്ത്യുത്യർഹമായി നിർവഹിക്കുന്നത് രാജ്യം കാണുകയാണെന്നും തന്റെ ഫേസ്ബുക് കുറിപ്പിൽ എ എ റഹീം പറഞ്ഞു.

Also Read:യുവാവിനെ കൊലപ്പെടുത്തിയ കേസ് : പ്രതി അറസ്റ്റിലാകുന്നതിന് മുമ്പ് ആത്മഹത്യക്കു ശ്രമിച്ചു

‘കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ഡിവൈഎഫ്ഐ തുടരുന്ന പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാനും ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ’, റഹീം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പവട്ടവരെ,
രാജ്യസഭയിലേക്ക് എന്റെ പാർട്ടി എന്നെ തീരുമാനിച്ചിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിന്റെ ഭരണഘടന തന്നെ വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് പാർലമെന്റിനുള്ളിൽ മുഴങ്ങുന്ന നേരിന്റെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ട്.
പാർലമെന്റും അക്ഷരാർത്ഥത്തിൽ സമര കേന്ദ്രമാകുന്ന കാലമാണിത്.ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ പാർലമെന്റ് അംഗങ്ങൾ ഈ ചരിത്ര ദൗത്യം ഏറ്റവും സ്ത്യുത്യർഹമായി നിർവഹിക്കുന്നത് രാജ്യം കാണുകയാണ്. ആ പ്രിയപ്പെട്ട സഖാക്കൾക്കൊപ്പം എന്റെ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും എന്ന് ഏവർക്കും ഞാൻ ഉറപ്പ് നൽകുന്നു.

കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ഡിവൈഎഫ്ഐ തുടരുന്ന പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാനും ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ . പാർട്ടി ഔദ്യോകികമായി രാജ്യസഭാ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ ഈ നിമിഷം വരെയും നേരിട്ടും ഫോണിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി സുഹൃത്തുക്കളും,എന്റെ പ്രിയപ്പെട്ട സഖാക്കളും,വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകരും,നേതാക്കളും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ ഒരുപാട് പേർ ആശംസയും അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. എല്ലാവരോടും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button