Latest NewsNewsIndia

11 വയസ്സുകാരിയെ 5 വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തച്ഛനും ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, സഹോദരൻ, മുത്തച്ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പൂനെയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുടുംബത്തിലാണ് സംഭവം നടന്നത്.

പെൺകുട്ടിക്ക് ആറ് വയസ്സ് പ്രായമുള്ളപ്പോഴാണ് പീഡനം ആരംഭിച്ചത്. സ്കൂളിലെ ‘ഗുഡ് ടച്ച് ബാഡ് ടച്ച്’ പരിപാടിയിലാണ് ഇപ്പോൾ 11 വയസ്സുള്ള പെൺകുട്ടി അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവരുടെ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തുടർന്ന്, സ്കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൂനെയിലെ ബണ്ട്ഗാർഡൻ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു.

ശ്രീലങ്കയുടെ സാമ്പത്തികമേഖലയെ തരിപ്പണമാക്കിയതിന് പിന്നിൽ ചൈനയ്ക്കും പങ്ക്? സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ തിരിച്ചടിച്ചു

2017ൽ ബിഹാറിൽ താമസിക്കുമ്പോഴാണ് 45കാരനായ പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് പൂനെയിലെത്തിയശേഷവും പീഡനം തുടരുകയായിരുന്നു. മൂത്ത സഹോദരൻ 2020 നവംബർ മുതൽ പീഡിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ അശ്വിനി സത്പുതേ പറഞ്ഞു. 60 വയസ്സുള്ള മുത്തച്ഛനും 25 വയസ്സുള്ള മറ്റൊരു ബന്ധവും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറയുന്നു.

പീഡനം സംബന്ധിച്ച് പ്രതികൾ പരസ്പരം അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനമെന്നും സംഭവം, കൂട്ടബലാത്സംഗമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button