Latest NewsNewsIndia

സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് 22-കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു: ഡിഎംകെ നേതാക്കൾ ഉൾപ്പെടെ 8 പേര്‍ പിടിയിൽ

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ദളിത് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിൽ ഡിഎംകെ യുവജനവിഭാഗം കേഡര്‍മാര്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയിൽ. ആറ് മാസത്തോളമാണ് 22-കാരിയായ യുവതിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചത്.

ഒരു വസ്ത്ര നിര്‍മാണശാലയില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ഹരിഹരന്‍ എന്ന യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 21-ന് ഹരിഹരന്‍ യുവതിയെ ഒരു മെഡിക്കല്‍ വെയര്‍ഹൗസിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം സുഹൃത്തുക്കളായ പ്രവീണ്‍, ജുനൈദ് അഹമ്മദ് എന്നിവരെയും പ്രായപൂർത്തിയാകാത്ത നാല് സ്കൂള്‍ വിദ്യാര്‍ഥികളെയും വീഡിയോ കാണിക്കുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഏഴ് പ്രതികളും യുവതിയെ പല തവണ ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഈ വിവരം
യുവതി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവറായ മാടസാമിയോട് പറഞ്ഞു. എന്നാല്‍, യുവതിയുടെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കൈക്കലാക്കിയ മാടസാമി അമ്മയെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

Read Also  :  പുതിയ റോളിൽ സുരേഷ് റെയ്ന ഐപിഎല്ലിലേക്ക്

ഇതോടെയാണ് യുവതി വിരുദുനഗർ പോലീസില്‍ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ എട്ട് പേരെയും പിടികൂടുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും അവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button