KeralaLatest NewsNews

വീട്ടുവേലയ്ക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കിയ വീട്ടുടമ അറസ്റ്റില്‍

ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയായ ഭാര്യ ഒളിവില്‍

കൊച്ചി: വീട്ടുവേലയ്ക്കു നിന്നിരുന്ന പെണ്‍കുട്ടി വീട്ടുടമസ്ഥരില്‍ നിന്ന് നേരിട്ടത് ലൈംഗിക പീഡനവും കൊടിയ മര്‍ദ്ദനവും. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. കര്‍ണാടക സ്വദേശിനിയാണ് കൊടിയ പീഡനങ്ങള്‍ക്കിരയായത്. മര്‍ദ്ദനവും പീഡനവും സഹിക്കാന്‍ വയ്യാതായതോടെ പെണ്‍കുട്ടി, അയല്‍വീട്ടില്‍ എത്തി പരാതിപ്പെട്ടതോടെയാണ് പീഡനകഥകള്‍ പുറംലോകമറിഞ്ഞത്. വീട്ടുകാരില്‍ നിന്ന് അടിയേറ്റു മൂക്കില്‍ ചോരയൊലിച്ച നിലയിലാണ് പെണ്‍കുട്ടി അടുത്ത വീട്ടില്‍ എത്തിയത്. ഇതോടെ, നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

Read Also : ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല, സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും: ലക്ഷ്മി പ്രിയ

സംഭവത്തെ തുടര്‍ന്ന്, പെണ്‍കുട്ടി വേലയ്ക്കു നിന്ന വീട്ടുടമസ്ഥന്‍ പവോത്തിത്തറ പോളിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിന്‍ പോള്‍ ഒളിവിലാണ്.

ക്രൂരത സഹിക്കാന്‍ വയ്യാതായതോടെ, പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയില്‍ പോളിനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്‌തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.

2015 നവംബര്‍ 16 നാണ്, കര്‍ണാടക സ്വദേശിനിയെ സെലിന്‍ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെണ്‍കുട്ടിയെ, രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് വില്‍ക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

വീട്ടിലെ എല്ലാ ജോലിയും ചെയ്യണം, ഇതിനു പുറമേ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സെലിനോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍, നിന്റെ കുഴപ്പം കൊണ്ടാണ് എന്നു പറഞ്ഞതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ജോലിക്കെത്തിയ കാലം മുതല്‍, പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതേത്തുടര്‍ന്നാണ്, പൊലീസ് പോളിനെ അറസ്റ്റു ചെയ്തത്.

പോള്‍, വീടിനോട് ചേര്‍ന്ന് കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതല്‍ മരത്തില്‍ കയറുന്നതിനു വരെ ഈ പെണ്‍കുട്ടിയെ ഉപയോഗിച്ചതായാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടിലും പെണ്‍കുട്ടിക്ക് നിര്‍ബന്ധമായി ജോലി ചെയ്യേണ്ടതായും വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button