Latest NewsNewsIndiaCrime

17 കാരനായ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു: അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ

ട്രിച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ് അറസ്റ്റിലായത്. ഇവിടെ തന്നെയുള്ള സ്‌കൂളിലെ വിദ്യാർത്ഥിയാണ് അധ്യാപികയുടെ പീഡനത്തിരയായത്. വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷര്‍മിളയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

17കാരനെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. മാര്‍ച്ച് അഞ്ചാം തീയതി സ്കൂളിലേക്ക് പോയ കുട്ടി തിരിച്ച് വീട്ടിലെത്തിയില്ല. ദിവസങ്ങൾക്ക് ശേഷം മാർച്ച് 11 നായിരുന്നു വീട്ടുകാർ പരാതി നൽകിയത്. പോലീസിന്റെ അന്വേഷണത്തിനിടെ, ഇതേ സ്‌കൂളിലെ തന്നെ അധ്യാപികയായ ഷര്‍മിളയെയും കാണാനില്ലെന്ന് വിവരം ലഭിച്ചു. രണ്ട് പേരെയും ഒരേദിവസം തന്നെയാണ് കാണാതായത്.

Also Read:മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും തട്ടിയത് 50 ലക്ഷം: നസീറിന്റെ തട്ടിപ്പിന് കൂടെ നിന്ന് ഭാര്യ അസ്മയും

ഇതോടെ, അധ്യാപികയെ കുറിച്ച് പോലീസ് അന്വേഷിച്ചു. അപ്പോഴാണ്, കാണാതായ വിദ്യാർത്ഥിയുമായി അധ്യാപിക പ്രണയത്തിലായിരുന്നു എന്ന് പോലീസും വീട്ടുകാരും അറിയുന്നത്. സ്കൂള്‍ വിട്ട ശേഷം ഇവര്‍ ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ പിടികൂടിയപ്പോൾ, തങ്ങൾ വിവാഹിതരായെന്ന് രണ്ട് പേരും വാദിച്ചിരുന്നു. എന്നാൽ, വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button