KeralaLatest News

സിപിഎം നേതാവ് ക്രിസ്ത്യൻ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി: ലവ് ജിഹാദെന്നാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌

മറ്റാരോ വീഡിയോ എടുക്കുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പേപ്പറിൽ എഴുതിയതോ മൊബൈൽ ഫോണിൽ മെസ്സേജോ പെൺകുട്ടി നോക്കി വായിക്കുന്നതോ ആണ് എന്ന് വ്യക്തം .

കോഴിക്കോട്: സിപിഎം പ്രാദേശിക നേതാവ് ഇത്തരമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ സംഭവം വിവാദമാകുന്നു. എന്നാൽ, സംഭവം ലവ് ജിഹാദാണെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. കോടഞ്ചേരിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എംഎസാണ് വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയത്. സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍, സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സ്നയുമായി ഒളിവില്‍ കഴിയുന്നതെന്നുമാണ് ജ്യോത്സ്നയുടെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും ഇവർ ആരോപിക്കുന്നു. തന്നെ തട്ടിക്കൊണ്ടുപോയി തടഞ്ഞു വെച്ചിരിക്കുന്നെന്ന തരത്തിൽ, യുവതി ബന്ധുവായ പെൺകുട്ടിക്ക് വീഡിയോ അയച്ചതാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

ശനിയാഴ്ച വൈകീട്ടാണ് ഷെജിന്‍ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

അതേസമയം, ഷെജിന്‍റെ നടപടിയെ സിപിഎം തളളിപ്പറ‌യുകയാണ്. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി കോ‍ടഞ്ചേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജ്ജി സമര്‍പ്പിച്ചിട്ടുമുണ്ട്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കാസ രംഗത്തെത്തി.

കാസയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കുട്ടി സഖാക്കള നിങ്ങൾ ഇത്രയ്ക്ക് തരം താഴരുത് !
പെൺകുട്ടിയുടെ പിതാവ് തന്റെ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഇന്ന് കാസയുടെ വക്കീൽ മുഖാന്തിരം ഹോബീസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതും , ഇന്നു വൈകുന്നേരം കോടഞ്ചേരിയിൽ കുട്ടിയെ പെൺകുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ബഹുജനപ്രക്ഷോഭം നടത്താൻ പോകുന്നതും അറിഞ്ഞുകൊണ്ട് കുട്ടി സഖാക്കൾ പെൺകുട്ടി വിവാഹം കഴിച്ചതായി പെൺകുട്ടിയെ കൊണ്ട് പറയിപ്പിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നു.

മതേതരത്വം കാണിക്കുവാനായി മുടിയിൽ മുല്ല പൂവും , നെറ്റിയിൽ തുടച്ചു കളഞ്ഞ സിന്ദൂരവും , കഴുത്തിൽ കൊന്തയുമുണ്ട് ……മറ്റാരോ വീഡിയോ എടുക്കുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പേപ്പറിൽ എഴുതിയതോ മൊബൈൽ ഫോണിൽ മെസ്സേജോ പെൺകുട്ടി നോക്കി വായിക്കുന്നതോ ആണ് എന്ന് വ്യക്തം .
മതേതര മൊണ്ണകൾ എല്ലാം കാണുന്നുണ്ടല്ലോ അല്ലേ ???

shortlink

Related Articles

Post Your Comments

Related Articles


Back to top button