Latest NewsNewsInternational

ദിവസങ്ങളോളം നീണ്ട കൂട്ടബലാത്സംഗത്തിനൊടുവില്‍ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി : വീടാകെ രക്തത്തില്‍ മുങ്ങിയ നിലയില്‍

കീവ്: യുക്രെയിനില്‍ നിന്ന് വരുന്നത് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവങ്ങള്‍. റഷ്യന്‍ പട്ടാളം യുക്രെയ്ന്‍ ജനങ്ങള്‍ക്ക് നേരെ അഴിച്ചുവിടുന്ന ആക്രമണങ്ങളാണ് ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷം പുറത്തുവരുന്നത്. യുദ്ധത്തില്‍ പാലിക്കേണ്ട മാന്യതകള്‍ ലംഘിക്കുന്നതായിരുന്നു സേനയുടെ പ്രവര്‍ത്തികള്‍. സാധാരണക്കാരായ പൗരന്‍മാരും സ്ത്രീകളും കുട്ടികളും മരിച്ചു വീണത് ലോകരാജ്യങ്ങളെത്തന്നെ ഞെട്ടിച്ചു. രക്ഷപ്പെടുന്നതിന് തൊട്ട് മുന്‍പ് റഷ്യന്‍ പട്ടാളത്തിന്റെ പിടിയിലായ ഒരു യുവതിയുടെ ദാരുണാന്ത്യത്തെ കുറിച്ചുള്ള വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. റഷ്യന്‍ സൈനികര്‍ തടവിലാക്കിയ യുവതി ദിവസങ്ങളോളം അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്.

Read Also : രവിവർമ്മയുടെ പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’: ചിത്രം ലേലത്തിൽ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്

രണ്ടു കുട്ടികളുടെ അമ്മയായ ടെറ്റിയാന എന്ന യുവതി കീവിന് സമീപമുള്ള മകരിവിലാണ് താമസിച്ചിരുന്നത്. ഈ പ്രദേശം റഷ്യയുടെ അധീനതയിലായതോടെ അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരുങ്ങുകയായിരുന്നു ഇവര്‍. നാടുവിടാനായി സുഹൃത്തിനെ കാത്തു നില്‍ക്കുന്നതിനിടെയാണ്, ടെറ്റിയാന റഷ്യന്‍ സൈനികരുടെ പിടിയിലായത്. മാര്‍ച്ചില്‍ നടന്ന സംഭവമെങ്കിലും ഇപ്പോഴാണ് പുറംലോകം അറിയുന്നത്.

മകരിവ് നഗരത്തില്‍ തന്നെയുള്ള മറ്റൊരു വീട്ടിലാണ് ടെറ്റിയാനയെ റഷ്യന്‍ സൈനികര്‍ ബന്ദിയാക്കിയത്. ദിവസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ചശേഷം ടെറ്റിയാനയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാതാണ് വിവരം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ടെറ്റിയാനയെ തടവില്‍ പാര്‍പ്പിച്ചിരുന്ന സ്ഥലത്തുനിന്നും നിന്നും ലഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം യുവതിയുടെ ശരീരം വീടിനു പിന്നില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു. വീടിനുള്ളിലെ കിടക്കയും വിരികളും എല്ലാം രക്തത്തില്‍ കുതിര്‍ന്ന നിലയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button