KeralaLatest NewsNews

സുബൈർ കൊലപാതകം: പിന്നിൽ ആർ.എസ്.എസ്, സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമമെന്ന് എസ്.ഡി.പി.ഐ

പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. രണ്ട് കാറുകളിലായി എത്തിയ ഒരു സംഘം ആളുകളാണ് സുബൈറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ പ്രാദേശിക പ്രവര്‍ത്തകനായ സുബൈറിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ആണെന്നും, സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഈ കൊലപാതകമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്‍ ആരോപിച്ചു.

ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആർ.എസ്.എസ് മാറ്റിവെച്ചിരിക്കുകയാണെന്നും, സുബൈറിന്റെ കൊലപാതകം അതിന്റെ ഉദാഹരണമാണെന്നും ഉസ്മാൻ ആരോപിച്ചു. രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആർ.എസ്.എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണെന്നും അദ്ദേഹം വിമർശിച്ചു.

Also read:കടയില്‍ അതിക്രമിച്ചു കയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ

‘റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആർ.എസ്.എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടി വീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി, സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആർ.എസ്.എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നത്. സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുള്‍പ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും, ആർ.എസ്.എസിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയാണ് .വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ, കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പോലീസ് തയ്യാറാവണം’, ഉസ്മാൻ ആവശ്യപ്പെട്ടു.

അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പള്ളിയില്‍ നിന്നുമിറങ്ങി പിതാവിനൊപ്പം വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന സുബൈറിനെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വെട്ടേറ്റതും ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button