News

ചിത്തിരെ ഉത്സവത്തിനിടെ തിരക്കിൽ പെട്ട് രണ്ട് മരണം: എട്ട് പേർക്ക് പരിക്ക്

 

ചെന്നൈ: തമിഴ്‌നാട്ടിൽ ചിത്തിരെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കു പറ്റി. മധുരെയിലെ പ്രശസ്തമായ കല്ലഴഗർ ക്ഷേത്രത്തിലെ ചിത്തിരെ ഉത്സവത്തിനിടെയായിരുന്നു അപകടം. ഒരു മദ്ധ്യവയസ്‌കനും സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഉത്സവത്തിന്റെ ഭാഗമായി കല്ലഴഗർ ദൈവത്തെ വൈഗ നദിയിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങൾ
നീങ്ങിയ ശേഷം നടന്ന ഉത്സവമായതിനാൽ വൻ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്.

അപകടത്തിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ വിവരം അറിയിക്കാനായി മധുരൈ ജില്ലാ അധികൃതർ ഹെൽപ് ലൈൻ സേവനം ആരംഭിച്ചു. പരിക്കേറ്റവരെ മധുരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ പൊതു ആശ്വാസ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ ഒരാൾക്ക് രണ്ട് ലക്ഷം രൂപയും നൽകാൻ തീരുമാനമായി. നിസാര പരിക്കുകളുളള ഒരാൾക്ക് ഒരു ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button