News

ശ്രീനിവാസന്‍ വധം: നിർണ്ണായക വഴിത്തിരിവ്, ബൈക്കിന്‍റെ ഉടമകളെ തിരിച്ചറിഞ്ഞു

പാലക്കാട്: ഇന്നലെ നടന്ന ആർഎസ്എസ് മുൻ പ്രചാരകന്റെ അരുംകൊലയിലെ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെത്തിയ ബൈക്കിന്‍റെ ഉടമകളെ തിരിച്ചറിഞ്ഞു. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരെക്കുറിച്ചുള്ള സൂചനയും പൊലീസിന് ലഭിച്ചു. അതേസമയം, അൻപതോളം എസ്ഡിപിഐ പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്.

അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ. പാലക്കാട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. 10 മണിയോടെ ശ്രീനിവാസന്റെ മൃതദേഹം വിലാപയാത്രയോടെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ഇതിന്റെ ഭാഗമായി ഇവിടെ അതിശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പെടെ 900 പൊലീസുകാരാണ് സുരക്ഷയ്ക്കായി എത്തുന്നത്.

read also: ശ്രീനിവാസന്‍ വധം: 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍, സുരക്ഷക്കായി 900 തമിഴ്‌നാട് പൊലീസും

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

read also: ആർഎസ്എസ് സ്ഥാനങ്ങൾ ഒഴിഞ്ഞത് അസുഖങ്ങൾ മൂലം: വേഗത്തിൽ നടക്കാൻ പോലും പറ്റാത്ത ശ്രീനിയുടെ കൊലയിൽ ഞെട്ടി മറ്റു കടക്കാർ

പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. വിഷുദിനത്തിലാണ് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈറിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം.

പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button