KeralaLatest NewsIndia

ശ്രീനിവാസൻ വധം: മോര്‍ച്ചറി പരിസരത്ത് വെച്ച് ഗൂഢാലോചന നടത്തി, ’24 മണിക്കൂറിനുള്ളില്‍ കണക്ക് തീർക്കാൻ നിർദ്ദേശം’- മൊഴി

പ്രധാനപ്പെട്ട നാല് ബിജെപി, ആര്‍എസ്എസ് നേതാക്കളെ അന്വേഷിച്ച് വീടുകള്‍ക്ക് പരിസരത്ത് കൊലയാളികള്‍ എത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല.

പാലക്കാട്: മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ നേരത്തെ ഗൂഢാലോചനയില്‍ നടപ്പാക്കിയതാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയെന്ന് അറസ്റ്റിലായവരുടെ മൊഴി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കണക്ക് തീര്‍ക്കാനായിരുന്നു നിര്‍ദ്ദേശം. സുബൈര്‍ കൊലപ്പെട്ട പതിനഞ്ചിന് രാത്രിയിലായിരുന്നു ആസൂത്രണം. ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെ ചര്‍ച്ചയില്‍ അരമണിക്കൂറിനുള്ളില്‍ തീരുമാനം.

അറിയപ്പെടുന്ന നേതാവാകണം ഇരയെന്ന് ആദ്യമേ ഉറപ്പിച്ചു. അടുത്തദിവസം, അതായത് ശ്രീനിവാസന്‍റെ കൊലപാതകമുണ്ടായ പതിനാറിന് രാവിലെ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങിയ സമയം വീണ്ടും ഒത്തുചേര്‍ന്ന് അന്തിമ രൂപമുണ്ടാക്കി. പിന്നാലെ, ഇരുചക്രവാഹനങ്ങളിലായി എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ പ്രധാനപ്പെട്ട നാല് ബിജെപി, ആര്‍എസ്എസ് നേതാക്കളെ അന്വേഷിച്ച് വീടുകള്‍ക്ക് പരിസരത്ത് കൊലയാളികള്‍ എത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല.

മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയവര്‍ കൃത്യം നടത്തി മടങ്ങുമ്പോള്‍ ചിലര്‍ സമീപത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു. അക്രമി സംഘത്തെ ആരെങ്കിലും തടയുകയോ പ്രത്യാക്രമണമോ ഉണ്ടായാൽ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കൊലയ്ക്ക് ശേഷം പ്രതികൾ വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെട്ടു. പിന്നാലെ കൊലയാളികളിൽ ചിലർ ജില്ലാ ആശുപത്രിയിലുെമത്തിയിരുന്നു.

നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് ശ്രീനിവാസന്‍ കൊലക്കേസില്‍ നിർണായകമായത്. ആര്‍എസ്എസ് കോട്ടയില്‍ കയറിയുള്ള ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യുവാക്കള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ ഗൂഢാലോചനയ്ക്ക് പിന്നാലെ കൊലയുണ്ടായത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button