Latest NewsKeralaIndia

കാസർഗോട്ട് പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുട്ടി ഗുരുതരാവസ്ഥയിൽ: അമിത രക്തസ്രാവമായതോടെ പ്രതി മുങ്ങി, അറസ്റ്റ്

6 മക്കളുള്ള പ്രതി ഈ പെൺകുട്ടിയെ മാത്രമാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത് എന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

കാസർഗോഡ് : കേരളത്തെ ഞെട്ടിച്ച മറ്റൊരു വാർത്തകൂടി കാസർഗോട്ട് നിന്ന് എത്തിയിരിക്കുകയാണ്. 16കാരിയായ സ്വന്തം മകളെ അച്ഛൻ പീഡിപ്പിക്കുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കുകയും ചെയ്ത വാർത്തയാണ് നവോത്ഥാന കേരളം ഞെട്ടലോടെ കേട്ടത്. ഗർഭച്ഛിദ്രം ചെയ്തതോടെ പെൺകുട്ടി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. അമിത രക്തസ്രാവം മൂലം സ്ഥിതി വഷളാവാൻ തുടങ്ങിയതോടെ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു.

സംഭവത്തിൽ, 49 കാരനായ പിതാവിനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് മറ്റ് അഞ്ചു കുട്ടികൾ കൂടിയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പിതാവ് കാഞ്ഞങ്ങാട് ‘ലക്ഷി മേഗൻ’ ആശുപത്രിയിൽ ചികിത്സയ്ക്കായി പെൺകുട്ടിയെ കൊണ്ടുപോയത്. ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ സ്‌കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്ത് വരുന്നത്. വിവരം പുറത്തറിഞ്ഞതോടെ, പിതാവ് കുട്ടിയുമായി ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചിരുന്നു.

ആശുപത്രിയിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ മൊബൈൽ ഫോണിലേക്ക് പൊലീസ് ബന്ധപ്പെട്ടെങ്കിലും പൊലീസുമായി സഹകരിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്ന്, പിറ്റേദിവസം രാവിലെ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ക്ഷീണം മൂലം ഉറങ്ങുകയാണെന്ന് മറുപടിയാണ് വീട്ടുകാരിൽ നിന്നും ലഭിച്ചത്. എന്നാൽ, ഇന്നലെ രാവിലെ തന്നെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിനെയും സംഘവും പെൺകുട്ടിയുടെ വീട്ടിൽ മൊഴിയെടുക്കാൻ എത്തി. പക്ഷെ, പിതാവ് പെൺകുട്ടിയെ കോളേജിൽ കൊണ്ടുവിടാൻ പോയതായി ബന്ധുക്കൾ മൊഴിനൽകി.

പിന്നാലെ, പൊലീസ് സംഘം കോളേജിൽ എത്തിയെങ്കിലും പെൺകുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതേ തുടർന്ന്, പൊലീസ് പിതാവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല പിന്നീട്, സൈബർ സെൽ മുഖേന നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ പിതാവ് കാഞ്ഞങ്ങാട് ടൗണിൽ ഉള്ളതായി കണ്ടെത്തിയെങ്കിലും പെൺകുട്ടി കൂടെ ഉണ്ടായിരുന്നില്ല. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അവശനിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ടെത്തിയത്.

ഇതോടെ, സൈബർസെല്ലിന്റെ സഹായത്തോടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷം ഇന്നലെ ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. 6 മക്കളുള്ള പ്രതി ഈ പെൺകുട്ടിയെ മാത്രമാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത് എന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. 30 വർഷം മുൻപ് 19 -ആം വയസ്സിൽ ഇയാൾ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന്, വിവാഹം കഴിച്ചു കുടുംബ ജീവിതം ആരംഭിക്കുകയുമായിരുന്നു. പീഡന വിവരം മാതാവ് അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button