News

‘കൂടെ കിടന്നില്ലെങ്കിൽ 20 പേരെ കൂടി വിളിക്കുമെന്ന് പറഞ്ഞു’: റഷ്യൻ സൈനികൻ റേപ്പ് ചെയ്ത ഗർഭിണിയായ കൗമാരക്കാരി പറയുന്നു

'അയാൾ ആദ്യം എന്റെ അമ്മയെ വിളിച്ചു, അവരെ വേഗം വിട്ടയച്ചു. ശേഷം 6 മാസം ഗർഭിണിയായ എന്നെ വിളിച്ചു. എന്നോട് വസ്ത്രമഴിക്കാൻ പറഞ്ഞു': റഷ്യൻ സൈനികരുടെ പൈശാചിക മുഖത്തെ കുറിച്ച് കൗമാരക്കാരി

കീവ്: ഉക്രൈനിലെ പെൺകുട്ടികളെ റഷ്യൻ സൈനികർ ബലാത്സംഗം ചെയ്യുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. കൗമാരക്കാരിയായ ഗർഭിണികളെ പോലും റഷ്യൻ സൈനികർ വെറുതെ വിടുന്നില്ല. കൂടെ കിടന്നില്ലെങ്കിൽ, കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പെൺകുട്ടികളെ തങ്ങളുടെ വരുതിയിലാക്കുന്നത്. യുവതികളുടെയും കുട്ടികളുടെയും കണ്ണുനീർ കൊണ്ട് നിറയുകയാണ് ഉക്രൈൻ.

‘ഒന്നുകിൽ നീ ഇപ്പോൾ എന്റെ കൂടെ കിടക്കുക, അല്ലെങ്കിൽ ഞാൻ 20 പേരെ കൂടി കൊണ്ടുവരാം. അവരുടെ കൂടെയും കിടക്കേണ്ടി വരും’, റഷ്യയുടെ നിയന്ത്രണത്തിലുള്ള കെർസൺ ഗ്രാമത്തിൽ 16 വയസുള്ള ഗർഭിണിയായ കൗമാരക്കാരിയെ ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് റഷ്യൻ സൈനികൻ പറഞ്ഞ വാക്കുകളാണിത്.

Also Read:ദീർഘകാല കോവിഡ് ബാധ സ്ത്രീകളിൽ കൂടുതൽ, ലെയ്കെസ്റ്റർ സർവ്വകലാശാല റിപ്പോർട്ട് ഇങ്ങനെ

ഇയാളുടെ ക്രൂരബലാത്സംഗത്തിന് ഇരയാകുമ്പോൾ പെൺകുട്ടി ആറ് മാസം ഗർഭിണിയായിരുന്നു. മദ്യപിച്ചെത്തിയ സൈനികൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, സഹകരിച്ചില്ലെങ്കിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി പെൺകുട്ടിയും കുടുംബവും അവരുടെ വീടിന്റെ ബേസ്‌മെന്റിൽ അഭയം തേടുകയായിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ ഭക്ഷണം കഴിക്കാനായി ഇവർ പുറത്തിറങ്ങി. ഈ സമയം, ഇവരെ കണ്ട സൈനികൻ പെൺകുട്ടിയോട് കൂടെ കിടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

‘പെൺകുട്ടികൾക്ക് എത്ര വയസുണ്ടെന്ന് അയാൾ ചോദിച്ചു. 12 ഉം 14 ഉം വയസുള്ള രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു, എനിക്ക് 16 വയസായിരുന്നു. അവൻ ആദ്യം എന്റെ അമ്മയെ വിളിച്ചു, പക്ഷേ അവരെ വേഗം വിട്ടയച്ചു. എന്നിട്ട് എന്നെ വിളിച്ചു. ഞാൻ പോയപ്പോൾ എന്റെ നേരെ ശബ്ദമുയർത്തി തുടങ്ങി. എന്നോട് വസ്ത്രമഴിക്കാൻ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ, അവന്റെ കൂടെ കിടന്നില്ലെങ്കിൽ 20 ആണുങ്ങളെ വിളിച്ചോണ്ട് വരുമെന്ന് ഭീഷണിപ്പെടുത്തി’, പെൺകുട്ടി കണ്ണീരോടെ പറയുന്നു.

Also Read:പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ബലാത്സംഗം എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. മദ്യപിച്ചിട്ടില്ലാത്ത മറ്റൊരു റഷ്യൻ സൈനികൻ ഇയാളെ തടയാൻ ശ്രമിച്ചുവെന്നും, പക്ഷെ അതെല്ലാം വെറുതെയായെന്നും പെൺകുട്ടി പറയുന്നു.

‘അയാളുടെ കണ്ണുകൾ നീല കളറിലായിരുന്നു. ഇരുട്ടായതിനാൽ കൂടുതലൊന്നും എനിക്കോർമ്മയില്ല. മറ്റ് റഷ്യക്കാർ അവനെ നീല എന്നാണ് വിളിക്കുന്നത്. അയാൾക്ക് ഒരു ക്രിമിനൽ ഭൂതകാലമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. പുണ്യവതികളായ പെൺകുട്ടികളായിരുന്നു അവന്റെ ലക്ഷ്യം. ഇവർക്കായി ഗ്രാമത്തിൽ അലഞ്ഞു നടക്കുമായിരുന്നു’, കൗമാരക്കാരി പറയുന്നു.

ഭക്ഷണം തേടി പുറത്തിറങ്ങിയില്ലായിരുന്നുവെങ്കിൽ അയാൾ തങ്ങളെ കാണില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയ പെൺകുട്ടി, പുറത്തിറങ്ങിയ നിമിഷത്തെ കുറ്റപ്പെടുത്തി.

Also Read:‘ഹലാല്‍ മാംസം വില്‍ക്കരുതെന്ന് പറയാൻ നിങ്ങളാര്? ഞങ്ങള്‍ ഇന്ത്യയോടൊപ്പം ചേരാന്‍ തീരുമാനിച്ചത് അതുകൊണ്ട്’:ഒമര്‍ അബ്ദുള്ള

മദ്യപിച്ച റഷ്യൻ സൈനികന്റെ ക്രൂരപീഡനത്തിൽ അവസാനിക്കുന്നതായിരുന്നില്ല അവളുടെ ദിരിതം. അടുത്ത ദിവസം, അവളെ മറ്റൊരു സൈനികന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാൾ അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

‘ഞാൻ പേടിച്ചു കരയാൻ തുടങ്ങി. ഞാൻ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് പരിശോധിക്കാനുള്ള ഒരു പരീക്ഷണമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു’, പെൺകുട്ടി വെളിപ്പെടുത്തി.

ഉക്രൈൻ അധിനിവേശത്തിന് പിന്നാലെ, ഇതുപോലുള്ള നിരവധി യുദ്ധക്കുറ്റങ്ങളാണ് റഷ്യൻ സൈനികർ ചെയ്തുപോരുന്നത്. ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത ഒരു ബാലികയെ ബലാത്സംഗം ചെയ്തതുൾപ്പെടെ സിവിലിയൻമാർക്കെതിരായ നിരവധി യുദ്ധക്കുറ്റങ്ങളാണ് റഷ്യൻ സൈനികർക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button