KeralaLatest NewsNews

പി.സി ജോർജ് വർഗീയതയുടെ സഹവാസി: സാംക്രമിക രോഗമായി പടരുമെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വർഗീയ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എ. തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ ഫേസ്‌ബുക്കിൽ കുറിച്ചു. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജെന്നും ഷാഫി പറഞ്ഞു.

കഴിഞ്ഞ ദിവസം അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ ആണ് പി.സി വർഗീയ പ്രസംഗം നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണമായിരുന്നു പി.സി നടത്തിയത്. ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ അഭിപ്രായം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. നാനാത്വത്തിൽ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരമെന്നും അല്ലാതെ, ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ലെന്നും പി.സി പറഞ്ഞിരുന്നു.

Also Read:മുസ്ലീം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പി.സി: പരാതിയുമായി യൂത്ത് ലീഗ്

അതേസമയം, വർഗീയ പ്രസംഗം നടത്തിയ പി.സിക്കെതിരെ പരാതിയുമായി യൂത്ത് ലീഗ് രംഗത്ത് വന്നു. പി.സി ജോർജ് നടത്തിയ പ്രസംഗം, മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ പി.സി ജോര്‍ജ് വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും യൂത്ത് ലീഗ് നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button