Latest NewsNewsIndia

മോദി- ജര്‍മ്മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ചയിൽ നെഹ്‌റുവിന്റെ ചിത്രം കൂട്ടിച്ചേർത്ത് മഹിളാ കോണ്‍ഗ്രസ്: വിവാദം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സുമായി കൂടിക്കാഴ്ച നടത്തുന്ന, ചിത്രത്തിൽ നെഹ്‌റുവിനെ കൂട്ടിച്ചേർത്ത് മഹിളാ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ച സംഭവം വിവാദത്തിൽ. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മോദി- ജര്‍മ്മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് ബിഹാറിലെ മഹിളാ കോണ്‍ഗ്രസ് ഘടകം ട്വിറ്ററിൽ പങ്കുവെച്ചത്.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നെഹ്‌റുവിന്റെ സല്‍പ്പേര് നശിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. ‘ജര്‍മ്മന്‍ ചാന്‍സലറും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ നെഹ്‌റുവിന്റെ ചിത്രം?, ഹേ റാം, ഇപ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്?, നെഹ്‌റുവിന്റെ സല്‍പ്പേരിനെ നശിപ്പിക്കാന്‍ നിങ്ങള്‍ ഒരുപാട് പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, എവിടെയാണ് നെഹ്‌റുവിന്റെ പേരിനെ കളങ്കപ്പെടുത്താന്‍ ഏറ്റവും എളുപ്പം?’ മഹിളാ കോണ്‍ഗ്രസ് ട്വിറ്ററിൽ ചോദിച്ചു.

നാട്ടുകാരെ ഓടി വരണേ ഞങ്ങളുടെ രാഹുൽജിയെ കാണുന്നില്ലേ!! നേപ്പാൾ പ്രധാനമന്ത്രിയുടെ പേജിൽ പൊങ്കാലയുമായി മലയാളികൾ

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്ര സർക്കാരിനെയും വിമര്‍ശിക്കാന്‍ ലക്ഷ്യമിട്ട് പങ്കുവെച്ച ട്വീറ്റ് കോൺഗ്രസിന് തിരിച്ചടിയാകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പങ്കുവെച്ച മോദി- ജര്‍മ്മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ചയുടെ ചിത്രത്തില്‍ നെഹ്‌റുവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് ചിത്രം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു. കൂടിക്കാഴ്ചയുടെ ചിത്രത്തില്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചു എന്ന തരത്തില്‍ രൂക്ഷമായ വിമർശനം ഉയര്‍ന്നതോടെയാണ് മഹിളാ കോണ്‍ഗ്രസ് ചിത്രം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button