Latest NewsNewsIndia

സുൽത്താനയെ പ്രണയിച്ച് വിവാഹം ചെയ്തു, നാഗരാജിനെ കുത്തിക്കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കൾ: വീണ്ടും ദുരഭിമാന കൊല

ദുരഭിമാന കൊല: അന്യമതത്തിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു, യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ

ഹൈദരാബാദ്: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനം കൊല. മെയ് 4 ബുധനാഴ്ച ഹൈദരാബാദിലെ സരൂർനഗർ തഹസിൽദാർ ഓഫീസിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സെക്കന്തരാബാദിലെ മാറേഡ്പള്ളി സ്വദേശിയായ ബില്ലപുരം നാഗരാജ് (25) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെല്ലാം നാഗരാജിന്റെ ഭാര്യയുടെ കുടുംബത്തിൽപ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ സഹോദരനും ഉണ്ടെന്ന് ആരോപിക്കപ്പെടുന്നു.

സരൂർനഗർ തഹസിൽദാർ ഓഫീസിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം നാഗരാജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരിൽ പലരും സംഭവം ഫോണിൽ പകർത്തി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊലപാതകത്തിന് പിന്നിൽ യുവാവിന്റെ ഭാര്യയുടെ കുടുംബമാണെന്ന് ആരോപിച്ച് നാഗരാജിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

Also Read:സംസ്ഥാനത്ത് വീണ്ടും ആശ്വാസം, പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല

അതേസമയം, രണ്ട് മാസം മുമ്പ് ആണ് നാഗരാജ് തന്റെ കാമുകിയായ സയ്യിദ് അഷ്രിൻ സുൽത്താനയെ വിവാഹം കഴിച്ചത്. മറ്റൊരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടി ആയതിനാൽ വിവാഹത്തെച്ചൊല്ലി പ്രശ്നങ്ങൾ ഉയർന്നിരുന്നു. വിവാഹത്തിന് ശേഷം സുൽത്താന പല്ലവി എന്ന പേര് സ്വീകരിച്ചു. ജനുവരി 31 നായിരുന്നു ഇവരുടെ വിവാഹം. നഗരത്തിലെ മലക്പേട്ടിലെ ഒരു പ്രമുഖ കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു നാഗരാജ്.

‘കോളേജ് കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് മാസം മുമ്പ് ഓൾഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അവർ വ്യത്യസ്ത മതങ്ങളിൽ പെട്ടവരായതിനാൽ അവളുടെ വീട്ടുകാർ അവളെ കൊന്നു’, നാഗരാജിന്റെ ബന്ധുക്കളിൽ ഒരാൾ ആരോപിച്ചു.

Also Read:നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജ സിംഗ് ആവശ്യപ്പെട്ടു. ‘കൊലപാതകത്തിന് പിന്നിൽ കുടുംബാംഗങ്ങൾ ആയിരുന്നോ, അതോ ചില മത സംഘടനകൾ കുടുംബത്തെ ഉപദേശിച്ചോ? ചില സംഘം അവർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തോ? തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷിക്കണം’, സിംഗ് വ്യക്തമാക്കി.

വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി. ‘ഹിന്ദു ഭാര്യയുടെ ഒരു മുസ്ലീം ഭർത്താവിനെ ഹിന്ദു പെൺകുട്ടിയുടെ കുടുംബം ആയിരുന്നു കൊന്നതെങ്കിൽ ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാം! ഇസ്ലാമോഫോബിയ ആരോപിച്ച് കോൺഗ്രസ്, എഎപി, ടിഎംസി, എസ്പി ഐക്യരാഷ്ട്രസഭയിൽ എത്തുമായിരുന്നു. എന്നാൽ ഹിന്ദു കൊല്ലപ്പെട്ടതിനാൽ ആരുമെത്തിയില്ല. ഹൈദരാബാദിൽ – കുറ്റകൃത്യം മതേതരമാണോ?’, അദ്ദേഹം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button