Latest NewsNewsInternational

ഉക്രൈനിൽ ഒരു വയസുള്ള ആൺകുട്ടിയെ രണ്ട് റഷ്യൻ സൈനികർ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി: വെളിപ്പെടുത്തി ഉക്രൈൻ

2 റഷ്യൻ സൈനികർ തുടർച്ചയായി ബലാത്സംഗം ചെയ്തു, ഒരു വയസ്സുള്ള ആൺകുട്ടി മരിച്ചു: ഉക്രൈന്റെ ആരോപണം

കീവ്: രണ്ട് റഷ്യൻ സൈനികർ ബലാത്സംഗം ചെയ്തതിനെ തുടർന്ന് ഒരു വയസ്സുള്ള ആൺകുട്ടി മരിച്ചതായി ആരോപണം. ഉക്രേനിയൻ പാർലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷണർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയുടെ അധിനിവേശത്തിൽ ഉള്ള ഉക്രൈനിൽ നിന്നും പുറത്തുവരുന്ന ഏറ്റവും ഞെട്ടിക്കുന്ന സംഭവമാണ് ഇത്. റഷ്യൻ സൈനികർക്ക് നേരെ ഉയരുന്ന ഭയാനകമായ ആരോപണങ്ങളിലൊന്നാണ് ഇത്.

ഉക്രേനിയൻ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ റഷ്യൻ സൈനികർക്കു നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ റിപ്പോർട്ടുകൾ എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഉക്രേനിയൻ പാർലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷണർ ഡെനിസോവ ലിയുഡ്‌മൈല ലിയോൺറ്റിവ്നയുടെ പ്രസ്താവനയിൽ ഇക്കാര്യം സൂചിപ്പിക്കുന്നു. പുതിയതായി ഉയർത്തിയ ആരോപണത്തിൽ ലിയോണ്ടിവ്ന കൂടുതൽ വിശദശാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Also Read:അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

പുതിയ റിപ്പോർട്ടുകളിൽ ഭൂരിഭാഗവും വരുന്നത് ഖാർകിവിൽ നിന്നാണെന്നും, ഒരു വയസ്സുകാരനെക്കുറിച്ചുള്ള റിപ്പോർട്ട് എവിടെ നിന്നാണെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ഇവർ പറയുന്നു. ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യം ഈ ആഴ്ച പിൻവാങ്ങുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്തതുൾപ്പെടെ, എട്ട് പുതിയ കേസുകൾ ആണ് കമ്മീഷണറുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വസ്‌തുതകൾ കണക്കിലെടുക്കുമ്പോൾ ഉക്രേനിയൻ ജനതയുടെ വംശഹത്യ ആണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വംശഹത്യയായി ആവർത്തിച്ച് വിശേഷിപ്പിക്കുകയും ബലാത്സംഗ റിപ്പോർട്ടുകൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button