Latest NewsNewsIndia

‘ബി.ജെ.പിക്ക് കശ്മീർ കൈകാര്യം ചെയ്യാൻ കഴിയില്ല’: പണ്ഡിറ്റുകൾക്ക് നേരെയുള്ള കൊലപാതകത്തിൽ അരവിന്ദ് കെജ്‌രിവാൾ

1990 ആവർത്തിക്കുന്നു? കശ്മീരിലെ പണ്ഡിറ്റുകൾ പലായനം നടത്തുന്നു: കേന്ദ്ര സർക്കാരിനും പാകിസ്ഥാനുമെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്‍രിവാൾ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള തുടർച്ചയായ അക്രമങ്ങളിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തുടർച്ചയായ കൊലപാതകങ്ങളിൽ ഭയന്ന് കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാൻ നിർബന്ധിതരാകുന്നുവെന്നും, ആക്രമണങ്ങൾ തടയാൻ കേന്ദ്രം കർമപദ്ധതി പ്രഖ്യാപിക്കണമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്തറിൽ ആം ആദ്മി പാർട്ടിയുടെ ‘ജൻ ആക്രോശ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1990 കളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതിന്റെ ആവർത്തനമാണ് ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ പരിഹാരമാണ് വേണ്ടതെന്നും യോഗങ്ങൾ അല്ലെന്നും പറഞ്ഞ കെജ്‍രിവാൾ, ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കശ്മീരിലെ ഭീകരരെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് കെജ്‌രിവാൾ പാകിസ്ഥാനെതിരെയും ആഞ്ഞടിച്ചു. തന്ത്രങ്ങൾ അവസാനിപ്പിക്കാൻ ആണ് പാകിസ്ഥാനോട് തനിക്ക് പറയാനുള്ളതെന്നും, കശ്മീർ എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘എല്ലാ മതങ്ങളെയും ബഹുമാനിക്കുക’: കാൺപൂർ സംഘർഷത്തിൽ ബി.ജെ.പി

‘കശ്മീരിൽ കേന്ദ്രസർക്കാർ കുറെ യോഗങ്ങൾ നടത്തി. ഇനിയെങ്കിലും പരിഹാരം എന്തെങ്കിലും കൈയിൽ ഉണ്ടെങ്കിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അത് തുറന്ന് പറയണം. എത്രയധികം പേർ കശ്മീരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ആലോചനയല്ലാതെ ഒന്നും നടക്കുന്നില്ല. ബി.ജെ.പി കശ്മീരിൽ പൂർണ പരാജയമാണ്. ഇനിയെങ്കിലും കശ്മീരിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയം ബി.ജെ.പി നിർത്തണം. കശ്മീരി പണ്ഡിറ്റുകളെ എവിടെയെല്ലാം സ്ഥലം മാറ്റിയെന്ന വിവരങ്ങൾ അടങ്ങിയ ട്രാൻസ്ഫർ ലിസ്റ്റ് ബി.ജെ.പി എന്തിന് പുറത്തുവിട്ടു. ഇത് ഭീകരർക്ക് സഹായമായി’, ഡൽഹി മുഖ്യമന്ത്രി വിമർശിച്ചു.

ഭൂരിഭാഗം ഹിന്ദുക്കളെയും പ്രദേശവാസികളല്ലാത്തവരെയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത്. 2012-ൽ കേന്ദ്രസർക്കാർ പദ്ധതി പ്രകാരം ജോലി ചെയ്തിരുന്ന നിരവധി കശ്മീരി പണ്ഡിറ്റുകൾ, മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിൽ മെയ് 12-ന് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട രാഹുൽ ഭട്ട് കൊല്ലപ്പെട്ടതു മുതൽ പ്രതിഷേധം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button