ഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. അദ്ദേഹം താമസിക്കുന്ന വീട്ടിലും മറ്റ് അനുബന്ധ കെട്ടിടങ്ങളിലും റെയ്ഡ് നടന്നു കൊണ്ടിരിക്കുകയാണ്.
സത്യേന്ദർ ജെയിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിച്ച കേസിൽ അന്വേഷണം നടത്തുന്നതിന് ഭാഗമായിട്ടാണ് റെയ്ഡ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള കമ്പനിയുമായി നടന്ന ഹവാല ഇടപാടുകളുടെ തെളിവുകൾ ലഭിക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നത്.
2010-16 കാലഘട്ടത്തിനിടയിൽ ഷെൽ കമ്പനികൾ വഴി കോടിക്കണക്കിന് രൂപ അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് നിക്ഷേപിച്ചതായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതോടനുബന്ധിച്ച് നടന്ന അന്വേഷണത്തിൽ, കഴിഞ്ഞ മെയ് 30-നാണ് സത്യേന്ദർ ജെയിൻ അറസ്റ്റ് ചെയ്യപ്പെട്ടത്.
Post Your Comments