Latest NewsNews

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പെണ്ണുകേസില്‍, കാമുകിയുമൊത്തുള്ള വീഡിയോ പുറത്തുവിട്ടത് മുൻഭാര്യ: കോണ്‍ഗ്രസിന് തിരിച്ചടി

1999-ലാണ് രേഷ്മയും ഭരതും തമ്മില്‍ വിവാഹിതരായത്

ന്യൂഡല്‍ഹി: ദേശീയ തലത്തിൽ പരാജയപ്പെട്ടു നിൽക്കുന്ന കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് നേതാക്കന്മാരുടെ കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പഞ്ചാബ് കോൺഗ്രസിൽ നിന്നും മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. കൂടാതെ, പിസിസി വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേലും പാർട്ടി വിട്ടിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരത് സിങ് സോളങ്കിക്ക് നേരെ ഉയരുന്ന ലൈംഗിക അപവാദമാണ്.

പെണ്ണുകേസില്‍പ്പെട്ട് രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണ് ഭരത് സിങ് സോളങ്കി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തിൽ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലൈംഗിക അപവാദത്തില്‍പ്പെട്ടത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുമായാണ്.

read also: സർക്കാർ ജോലി കിട്ടിയതിന് ഭാര്യയുടെ കൈ വെട്ടിക്കളഞ്ഞ് തൊഴിൽ രഹിതനായ ഭർത്താവ്

ഭരത് സിങ് സോളങ്കിയും കാമുകിയുമൊത്തുള്ള വീഡിയോ, ഭാര്യ രേഷ്മ പട്ടേലാണ് പുറത്തുവിട്ടത്. സോളങ്കിയും ഒരു സ്ത്രീയുമൊത്ത് വീട്ടിലിരിക്കുമ്പോള്‍ രേഷ്മ പട്ടേല്‍ അവിടേക്ക് കടന്നുവരികയും സ്ത്രീയെ ആക്രമിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ഭരത് സിങ് സോളങ്കിയുടെ കാമുകിയെന്നറിയപ്പെടുന്ന സ്ത്രീയെ രേഷ്മ ആക്രമിക്കുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാനുണ്ട്.

1999-ലാണ് രേഷ്മയും ഭരതും തമ്മില്‍ വിവാഹിതരായത്. എന്നാല്‍, വര്‍ഷങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ രേഷ്മ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും ഈ മാസം 15-ന് തന്റെ വിവാഹ മോചന ഹര്‍ജി കോടതിയില്‍ വരികയാണെന്നും ഭരത് സിങ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button