KeralaLatest NewsNewsIndia

‘ആ ബിരിയാണി പാത്രങ്ങളിൽ ലോഹവസ്തുക്കൾ, പിണറായി മറന്നുവെച്ച ബാഗിൽ കറൻസികൾ’: സ്വപ്നയുടെ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സിപിഎം

'വീണയ്ക്കും മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും എല്ലാം അറിയാം, ആ പാത്രങ്ങളിൽ ബിരിയാണി മാത്രമല്ല': ഇടത് ക്യാംപുകളിൽ സ്‌ഫോടനത്തിന് തിരി കൊളുത്തി സ്വപ്ന സുരേഷ്

കൊച്ചി: സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ ഇടിത്തീ പോലെയാണ് ഇടത് സർക്കാരിനും സി.പി.എമ്മിനും മേൽ പതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കറൻസി കടത്തിൽ പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തുമ്പോൾ ആടിയുലയുന്നത് ക്യാപ്റ്റൻ നയിക്കുന്ന കപ്പലാണ്. ക്യാപ്റ്റനെ വിശുദ്ധനാക്കിക്കൊണ്ടുള്ള വാദങ്ങളും ന്യായീകരണങ്ങളും ഉടലെടുക്കുമെന്ന് ഉറപ്പ്. മറുചേരിയിൽ ഇതൊരു ആയുധമാക്കി കളം നിറഞ്ഞ് കളിക്കാൻ പ്രതിപക്ഷവും തയ്യാറാണ്. തന്റെ ജീവൻ തന്നെ അപകടത്തിലാണെന്നും, എല്ലാ കാര്യവും മുഖ്യനും കുടുംബത്തിനും അറിയാമെന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ സി.പി.എം എങ്ങനെയാണ് നേരിടാൻ പോകുന്നത്?. പല്ലും നഖവും ഉപയോഗിച്ച് ഇതിനെ എതിർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മുഖ്യമന്ത്രിക്കെതിരായി സ്വപ്ന നടത്തിയ വെളിപ്പെടുത്തൽ

‘മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയത്. കേസുമായി ബന്ധമുള്ളവരില്‍ നിന്നും ഭീഷണിയുണ്ട്. ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്, 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ എന്നെ അറിയിച്ചു. ഇതേത്തുടർന്ന്, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചത്.

കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കി. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂ’.

ജില്ലാ കോടതിയിൽ സ്വപ്ന ഹർജി നൽകിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്. മജിസ്ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നും രേഖപ്പെടുത്താൻ എത്തിയത്. മൊഴി നൽകിയ ശേഷം കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതായാലും സ്വപ്നയുടെ മൊഴി ഇടത് ക്യാംപുകളിൽ ഒരു ബോംബ് സ്ഫോടനം നടത്തിയതിന്റെ അത്രയും ആഘാതം ആണ് ഏൽപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button