Latest NewsKeralaIndia

ബിരിയാണി പാത്രം കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്ത് വരുമെന്ന് ചെന്നിത്തല

ക്ലിഫ് ഹൗസിലേക്കുള്ള പാത്രങ്ങളിൽ ബിരിയാണി മാത്രമായിരുന്നില്ലെന്ന് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ വീണ്ടും വിവാദങ്ങൾ ഉടലെടുക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാമെന്ന് അവർ പറഞ്ഞു. നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.

സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ സ്വപ്നയെ അറിയിച്ചു.

തുടർന്ന്, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് വസ്തുക്കൾ എത്തിച്ചത്. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചതെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും സ്വപ്ന പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.

ഇതോടെ, രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എത്ര ബിരിയാണി പാത്രം കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. ത​ന്റെ ആരോപണങ്ങളെല്ലാം ശരിവെക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തൽ ​ഗൗരവകരമെന്നും ചെന്നിത്തല കൂട്ടി ചേർത്തു. ഈ വെളിപ്പെടുത്തലോടെ പലരുടേയും മുഖംമൂടി അനാവരണം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button