KannurKeralaNattuvarthaLatest NewsNews

വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രധാനാദ്ധ്യാപകന് 7 വർഷം തടവ്

തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. വീട്ടിൽ ട്യൂഷനുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച, തളിപ്പറമ്പ് ചിറവക്ക് സ്വദേശി കെ.പി.വി. സതീഷ് കുമാറിനെയാണ്, 7 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി വിധിച്ചത്.

കണ്ണൂർ മേഖലയിലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകനായ സതീഷ് കുമാർ സ്വന്തം വീട്ടിൽ നടത്തിവരുന്ന ട്യൂഷൻ സെന്ററിൽവച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2017 ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞു പെൺകുട്ടി വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോൾ, സതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദേഹത്ത് തടവുകയും ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. കേസിൽ അറസ്റ്റിലായ സതീഷ് കുമാറിനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button