Latest NewsNewsIndiaBusiness

വളർച്ച കൈവരിച്ച് കാതൽ മേഖല, ഉൽപ്പാദനത്തിൽ വർദ്ധനവ്

പ്രധാനമായും എട്ട് മേഖലകളാണ് കാതൽ മേഖലയ്ക്ക് കീഴിൽ വരുന്നത്

കോവിഡ് മഹാമാരിക്ക് ശേഷം വിപണി തിരിച്ചുപിടിച്ച് കാതൽ മേഖല വ്യവസായം. മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുതിച്ചുചാട്ടമാണ് കാതൽ മേഖലയിൽ ഈ വർഷം രേഖപ്പെടുത്തിയത്. ഉൽപ്പാദനത്തിന്റെ അളവ് ഉയർന്നതാണ് വളർച്ച നിരക്ക് വർദ്ധിക്കാൻ കാരണം. കഴിഞ്ഞ വർഷം മെയ് മാസം ഉൽപ്പാദന വളർച്ച 16.4 ശതമാനമായിരുന്നു. എന്നാൽ, ഇത്തവണ നിരക്ക് 18.1 ശതമാനമായി ഉയർന്നു.

പ്രധാനമായും എട്ട് മേഖലകളാണ് കാതൽ മേഖലയ്ക്ക് കീഴിൽ വരുന്നത്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതി വാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, രാസവളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് കാതൽ മേഖലകൾ. മെയ് മാസത്തിലെ വളർച്ച നിരക്കുകൾ പ്രകാരം, കൽക്കരി ഉൽപ്പാദനം 25.1 ശതമാനമായി ഉയർന്നു. ക്രൂഡോയിൽ ഉൽപ്പാദനം 4.6 ശതമാനമാണ്. രാസവളം, സിമന്റ് എന്നിവയുടെ വളർച്ച നിരക്ക് യഥാക്രമം 22.8 ശതമാനവും 26.3 ശതമാനവുമാണ്. റിഫൈനറി ഉൽപ്പന്നങ്ങൾക്ക് 16.7 ശതമാനവും വൈദ്യുതി മേഖലയ്ക്ക് 22 ശതമാനവും വളർച്ച കൈവരിക്കാൻ കഴിഞ്ഞു.

Also Read: ഓപ്പറേഷൻ മൂൺ ലൈറ്റ്: ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന

shortlink

Related Articles

Post Your Comments

Related Articles


Back to top button