Latest NewsNewsIndiaCrime

‘മകളെ പീഡിപ്പിച്ചവൻ നാട്ടിലിറങ്ങി നടക്കുന്നു, പൊറുക്കാനായില്ല’: പ്രതിയെ വെട്ടിക്കൊന്ന അച്ഛന്റെ കുറ്റസമ്മതം പുറത്ത്

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന്റെ കുറ്റസമ്മതം പുറത്ത്. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നത് പെണ്‍മക്കളെ മാനസികമായി തകർത്തുവെന്നുമാണ് ഇരയുടെ അച്ഛൻ വെളിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായി, പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ മകളെ പീഡിപ്പിച്ചയാൾ നാട്ടിലിറങ്ങി വിലസുന്നത് കണ്ടപ്പോൾ സഹിക്കാനായില്ലെന്ന് ഇയാൾ പറഞ്ഞത്.

തമിഴ്‌നാട്ടിലാണ് സംഭവം. തമിഴ്‌നാട് തിരുവണ്ണാമല സീയാർ സ്വദേശിയായ ബസ് ഡ്രൈവറായ മുരുകനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാരും ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. ബന്ധുവായ 16 കാരിയെയാണ് മുരുകൻ പീഡനത്തിനിരയാക്കിയത്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പുറത്തിറങ്ങിയാലുടൻ വെട്ടിക്കൊല്ലുമെന്ന് ഇരയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു. മുരുകൻ പുറത്തിറങ്ങുന്നതിനെ ഇരയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു നാട്ടിലെത്തിയ മുരുകനോട് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുകയും ചെയ്തിരുന്നു.

Also Read:‘എനിക്ക് അവൻ മൈനർ അല്ല റേപ്പിസ്റ്റാണ്’: ഞങ്ങള്‍ക്കുള്ള നീതി എവിടെ നിയമത്തില്‍ ? നീതി വിലയിരുത്തി ആലീസ് 

ആറുമാസം മുൻപാണ് മുരുകൻ ബന്ധുവായ 16 കാരിയെ പീഡിപ്പിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും തിരിച്ചെത്തിയപ്പോൾ പെൺകുട്ടി വിവരം പറഞ്ഞു. വൈദ്യപരിശോധനയിൽ പീഡനം തെളിഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മുരുകനെതിരെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ 23 നാണ് കേസിൽ ജാമ്യം ലഭിച്ച് ഇയാൾ പുറത്തിറങ്ങിയത്.

വീടിനു സമീപത്തുള്ള മാന്തോപ്പിൽ വെച്ചാണ് മുരുകനെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും വെട്ടിക്കൊലപ്പെടുത്തിയത്. ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും മുരുകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അലർച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പിടയുന്ന മുരുകനെയാണ് കണ്ടത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുരുകന് ഇരയുടെ വീട്ടുകാരുടെ പരസ്യ ഭീഷണിയെ പറ്റി പൊലീസിന് അറിവുണ്ടായിരുന്നു. സംഭവം നടന്നയുടൻ പെൺകുട്ടിയുടെ അച്ഛനെയും സഹോദരങ്ങളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button